ഡൽഹി വിമാനത്താവളത്തിലെ 800 വിമാനങ്ങളുടെ കാലതാമസത്തിന് ശേഷം സാങ്കേതിക തകരാർ പരിഹരിച്ചു, പ്രവർത്തനങ്ങൾ ഉടൻ സാധാരണ നിലയിലാകും

48 മണിക്കൂറോളം നീണ്ട തടസ്സങ്ങള്‍ക്ക് ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു.

New Update
Untitled

ഡല്‍ഹി: രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡല്‍ഹി വിമാനത്താവളത്തിലെ 800 ലധികം വിമാന സര്‍വീസുകളെ ബാധിച്ച 48 മണിക്കൂറോളം നീണ്ട തടസ്സങ്ങള്‍ക്ക് ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു.

Advertisment

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തമുള്ള ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിലെ (എഎംഎസ്എസ്) സാങ്കേതിക പ്രശ്നം, മള്‍ട്ടി-ഏജന്‍സി സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രധാന അവലോകന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ശേഷം പരിഹരിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പ്രസ്താവന പുറത്തിറക്കി.


2025 നവംബര്‍ 6 ന് ഐപി അധിഷ്ഠിത എഎംഎസ്എസ് സിസ്റ്റത്തില്‍ ഈ പ്രശ്‌നം കണ്ടെത്തി. ഉടന്‍ തന്നെ, എംഒസിഎ സെക്രട്ടറി, ചെയര്‍മാന്‍ എഎഐ, അംഗം എഎന്‍എസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അവലോകന യോഗം നടത്തി, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

തടസ്സമില്ലാത്തതും സുരക്ഷിതവുമായ എയര്‍ ട്രാഫിക് പ്രവര്‍ത്തനങ്ങള്‍ ഉടനടി ഉറപ്പാക്കുന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തിനായുള്ള ഫ്‌ലൈറ്റ് പ്ലാനുകള്‍ സ്വമേധയാ പ്രോസസ്സ് ചെയ്യുന്നതിന് അധിക ജീവനക്കാരെ വിന്യസിച്ചു,' പസ്താവന കൂട്ടിച്ചേര്‍ത്തു.

Advertisment