/sathyam/media/media_files/ONO53wULZ0vGUpnOojmU.jpg)
“സുഹൃത്തുക്കളേ, ഇന്ത്യയുടെ ജനാധിപത്യ യാത്രയിൽ നിങ്ങൾ ഇരിക്കുന്ന സ്ഥലം വളരെയധികം പ്രാധാന്യമർഹിക്കുന്നു. കൊളോണിയൽ ഭരണത്തിന്‍റെ അവസാന വർഷങ്ങളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം ഉറപ്പായപ്പോൾ, ഇന്ത്യൻ ഭരണഘടന തയാറാക്കുന്നതിനായി ഭരണഘടനാ അസംബ്ലി യോഗം ചേർന്നത് ഈ സെൻട്രൽ ഹാളിലാണ്.
സ്വാതന്ത്ര്യത്തിനുശേഷം 75 വർഷം ഈ കെട്ടിടം ഇന്ത്യയുടെ പാർലമെന്‍റായി പ്രവർത്തിച്ചു. ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തുന്ന എണ്ണമറ്റ ചർച്ചകളും തീരുമാനങ്ങളും ഈ ഹാളിലാണു നടന്നത്.”
ന്യൂഡൽഹിയിലെ പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ കോമണ്‍വെൽത്ത് രാജ്യങ്ങളിലെ പാർലമെന്‍റ് സ്പീക്കർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗമാണിത്.
/filters:format(webp)/sathyam/media/media_files/2025/06/10/WVmq1b5jXjzVlYWzfQAn.jpg)
“ഇപ്പോൾ, ജനാധിപത്യത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ സ്ഥലത്തിനു ‘ഭരണഘടനാ ഭവനം’ (സംവിധാൻ സദൻ) എന്നു പേരു നൽകിയിരിക്കുന്നു. അടുത്തിടെയാണ്, ഇന്ത്യ അതിന്‍റെ ഭരണഘടന നടപ്പാക്കിയതിന്‍റെ 75 വർഷം ആഘോഷിച്ചത്. ഈ ഭരണഘടനാ ഭവനത്തിലെ നിങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ജനാധിപത്യത്തിന് വളരെ സവിശേഷമാണ്.”
വൈരുധ്യങ്ങളുടെ വൈവിധ്യം
വൈവിധ്യമാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശക്തിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വ്യാപ്തി അസാധാരണവും വിജയകരവുമാണ്. സ്വാതന്ത്ര്യം നേടിയപ്പോൾ ഇത്രയും വലിയ വൈവിധ്യമുള്ള ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുമോയെന്നു ലോകം സംശയിച്ചു.
ഈ ഭയം തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ജനാധിപത്യം എങ്ങനെയെങ്കിലും അതിജീവിച്ചാലും ഇന്ത്യക്കു വികസനം കൈവരിക്കാൻ കഴിയില്ലെന്നായിരുന്നു മറ്റൊരു ആശങ്ക. ഇതും ശരിയല്ലെന്നു രാജ്യം തെളിയിച്ചുവെന്ന് 77-ാം റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യയാത്രയുടെ ശ്രീകോവിലായ പഴയ പാർലമെന്‍റ് മന്ദിരവും സെൻട്രൽ ഹാളും ഒഴിവാക്കി ത്രികോണ പെട്ടിക്കൂടു പോലൊരു പുതിയ പാർലമെന്‍റിലേക്ക് മാറ്റിയതിലെ വൈരുധ്യം വ്യക്തം. അടുത്ത 28ന് തുടങ്ങുന്ന പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിൽ എംപിമാരുടെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രസംഗിക്കുന്നതു പുതിയ ലോക്സഭാ ഹാളിലാണ്. പക്ഷേ, കോമണ്‍വെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനം നടത്തിയതാകട്ടെ പഴയ സെൻട്രൽ ഹാളിലും.
പറച്ചിലും പ്രവൃത്തിയും ഒന്നല്ല
ഭരണത്തിലേറുന്പോൾ രാഷ്ട്രീയക്കാരുടെ പറച്ചിലും പ്രവൃത്തിയും തമ്മിൽ അകലമുണ്ടാകുന്നതു പുതിയതല്ല. വൈവിധ്യവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ സൗന്ദര്യവും കരുത്തും. നാനാത്വത്തിലെ ഏകത്വം. എന്നാൽ ഇതിനു വിരുദ്ധമാണ് എൻഡിഎ സർക്കാരിന്‍റെ പല നടപടികളും.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു’ മുതൽ ‘ഒരു നേതാവും ഒരു പാർട്ടി’യും വരെയുള്ള ശ്രമങ്ങൾ വൈവിധ്യം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ്. എന്തൊരു വിരോധാഭാസം? ഭക്ഷണവും വസ്ത്രവും ഭാഷയും സംസ്കാരവും അടക്കമുള്ള വൈവിധ്യമാണ് ഇന്ത്യയെ മനോഹരവും കരുത്തുറ്റതുമാക്കുന്നത്. പക്ഷേ മുസ്‌ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങൾ പതിവായി ആക്രമിക്കപ്പെടുന്നു.
ദളിത്, ആദിവാസി, ന്യൂനപക്ഷ ആക്രമണങ്ങൾക്കെതിരേ സർക്കാരുകൾ കുറ്റകരമായ മൗനം പാലിക്കുന്നു. അക്രമങ്ങളെ ന്യായീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മടിക്കാത്തവരുമുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങളും ക്രിസ്മസ് ആഘോഷത്തിനെതിരേ ഉണ്ടായ അക്രമങ്ങളും രാജ്യം കണ്ടു.
വാചാല ദുരുപയോഗങ്ങളേറെ
വൈവിധ്യം മായ്ച്ചുകളയാനും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനും ശ്രമിക്കുന്നവരാണ് അതേക്കുറിച്ചു വാചാലരാകുന്നതെന്ന് പ്രതിപക്ഷം പറയുന്നു. ജനാധിപത്യത്തിന്‍റെ മറവിലുള്ള സ്വേച്ഛാധിപത്യ വിപ്ലവത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന ആരോപണവുമുണ്ട്. ദുരുപയോഗങ്ങളാലും ചില നിയമങ്ങളുടെ സ്ഥാപനവത്കരണത്താലും ജനാധിപത്യത്തിന്‍റെ നല്ലതും ലിബറലുമായ വശങ്ങൾ ആക്രമിക്കപ്പെടുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള യുഎപിഎ നിയമം 2019ൽ ഭേദഗതി ചെയ്തത് ഒരു ഉദാഹരണമാകും. മോദി സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിന് ഗുരുതര പരിക്കേൽപിച്ചു. സ്വതന്ത്ര പത്രപ്രവർത്തക ഗൗരി ലങ്കേഷ് 2017ൽ ബംഗളൂരുവിലെ അവരുടെ വീട്ടിൽ കൊല്ലപ്പെട്ടു. വർഗീയശക്തികളാൽ ഗൗരി കൊല്ലപ്പെട്ടുവെന്നാണു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 2023ൽ പറഞ്ഞത്.
/filters:format(webp)/sathyam/media/media_files/2025/01/18/SXa2XL5FPeZNNOBlIZNO.jpg)
ഫാ. സ്റ്റാൻ സ്വാമിയെ മറക്കില്ല
ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച വയോധികനായ ഫാ. സ്റ്റാൻ സ്വാമിയെ 2021 ജൂലൈയിൽ അറസ്റ്റ് ചെയ്തതിനും അദ്ദേഹം തടവറയിൽ മരിക്കേണ്ടിവന്നതിനും സർക്കാരിനാകും ഉത്തരവാദിത്വം. രോഗിയായ 84കാരൻ ഈശോസഭാ വൈദികനോടു കാണിച്ച പൗരാവകാശ, മനുഷ്യാവകാശ ലംഘനങ്ങൾ ഒരുദാഹരണം മാത്രമാണ്.
മോദി സർക്കാരിന്‍റെ വിമർശകനായ ന്യൂസ്ക്ലിക് സ്ഥാപകൻ പ്രബീർ പുർകായസ്തയെ ചൈനീസ് ഫണ്ടിംഗിന്‍റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ജയിലിലടച്ച പ്രബീറിനെ വിട്ടയയ്ക്കാൻ കഴിഞ്ഞ വർഷം സുപ്രീംകോടതി ഉത്തരവിടുന്നതുവരെ ആറു മാസം അദ്ദേഹവും തടവിലായിരുന്നു.
മോദിക്കെതിരേയുള്ള ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്ത ബിബിസിക്കെതിരേ 2023 ജനുവരിയിൽ നടത്തിയ റെയ്ഡ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചു.
ബിബിസി ഡോക്യുമെന്‍ററി ഇന്ത്യയിൽ വിലക്കിയതും ഡോക്യുമെന്‍ററി സ്ക്രീനിംഗുകൾ സംഘടിപ്പിച്ച വിദ്യാർഥികളെ അറസ്റ്റ് ചെയ്തതും ജനാധിപത്യത്തിനുള്ള ചങ്ങലയായി. 2021ലെ വിവരസാങ്കേതിക നിയമങ്ങളിലെ അടിയന്തര വ്യവസ്ഥകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലും ബിബിസി പരിപാടിയുടെ വ്യാപനം തടഞ്ഞു.
വിലങ്ങുവീഴുന്ന സ്വാതന്ത്ര്യം
പ്രധാന ദേശീയ മാധ്യമങ്ങളെ മോദി അനുകൂല കോർപറേറ്റുകളുടെ സഹായത്തോടെ വരുതിയിലാക്കിയതും ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും കൊട്ടിഘോഷിക്കുന്ന രാജ്യത്താണ്. അവസാനംവരെ പിടിച്ചുനിന്ന എൻഡിടിവിയെയും മോദിയുടെ ചങ്ങാത്ത മുതലാളി വിഴുങ്ങി. പ്രധാന ദേശീയ, പ്രാദേശിക പത്രങ്ങളും വാർത്താചാനലുകളും മോദി പുകഴ്ത്തലുകൾക്കാണു സമയം ചെലവഴിച്ചത്. സർക്കാരിനെതിരേയുള്ള പ്രതിപക്ഷ വിമർശനങ്ങളെ തമസ്കരിക്കുന്നതും വളച്ചൊടിക്കുന്നതും പതിവായി.
മാധ്യമങ്ങളെ അടിച്ചമർത്തുന്നതിനു പുറമേ, ആംനസ്റ്റി ഇന്‍റർനാഷണൽ പോലുള്ള മനുഷ്യാവകാശ സംഘടനകൾക്കുള്ള ഫണ്ട് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. പല സംഘടനകളും ഇന്ത്യയിലെ പ്രവർത്തനം ഭാഗികമായെങ്കിലും മരവിപ്പിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തു.
ജനാധിപത്യത്തിൽ സ്വാതന്ത്ര്യത്തിനുള്ള ഇടം കുറയുന്നുവെന്നതു പരാതി മാത്രമാകില്ല. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെപ്പോലെ വിശാലമായ മതേതതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സർക്കാരെന്നതു സ്വപ്നമായോ എന്നു സംശയിക്കേണ്ട നില.
/filters:format(webp)/sathyam/media/media_files/2025/06/03/Fyu8ClTqISBQD7mRZvoK.jpg)
നിശബ്ദ വിപ്ലവ അജൻഡകൾ
ആർഎസ്എസ് അജൻഡകൾക്കായുള്ള ‘നിശബ്ദ വിപ്ലവം’ ആണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നു പ്രതിപക്ഷം കരുതുന്നു. എസ്ഐആർ എന്ന തീവ്ര വോട്ടർപട്ടികാ പരിഷ്കരണ വിവാദം മുതൽ പൗരത്വ ഭേദഗതി നിയമവും (സിഎഎ) കർഷക പ്രക്ഷോഭത്തിൽ ഒലിച്ചുപോയ മൂന്നു വിവാദ കർഷക ബില്ലുകളും അടക്കം നിരവധി നിയമനിർമാണങ്ങളുടെ പിന്നിലെ ലക്ഷ്യം വ്യക്തം. ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നുമായി 141 എംപിമാരെ സസ്പെൻഡ് ചെയ്തശേഷം വിവാദ ബില്ലുകൾ പാസാക്കിയതും ജനാധിപത്യത്തിനേറ്റ പ്രഹരമാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലടക്കം കനത്ത തിരിച്ചടി നേരിട്ടതും ബിജെപിയുടെ എംപിമാരുടെ എണ്ണം 303ൽനിന്ന് 240 ആയി കുറഞ്ഞതും ജനവിധിയുടെ സൗന്ദര്യം കൂടിയാണ്.
സാങ്കേതികത്വത്തിന്‍റെ പേരിൽ പ്രതിപക്ഷ നേതൃസ്ഥാനം രണ്ടു തവണ നിഷേധിച്ചെങ്കിലും ഇത്തവണ പ്രതിപക്ഷ നേതാവായി സർക്കാരിനെതിരായ പട നേരിട്ടു നയിക്കാൻ രാഹുലിനായി. ശക്തമായ സർക്കാരും ശക്തമായ പ്രതിപക്ഷവും സ്വതന്ത്ര ജുഡീഷറിയും നിഷ്പക്ഷ മാധ്യമങ്ങളുമാണു ജനാധിപത്യത്തിന്‍റെ ശക്തി.
ദുർബലമാകരുത് ജനാധിപത്യം
‘ഹൗ ഡെമോക്രസീസ് ഡൈ’ എന്ന പേരിൽ ഹാർവാഡിലെ പ്രഫസർമാരായ സ്റ്റീവൻ ലെവിറ്റ്സ്കിയും ഡാനിയേൽ സിബ്ലറ്റും എഴുതിയ പുസ്തകം ശ്രദ്ധേയമാണ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന സ്വേച്ഛാധിപത്യ സ്വഭാവത്തിന്‍റെ നാലു പ്രധാന സൂചകങ്ങളെ 2018ലെ ഈ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ജനാധിപത്യ നിയമങ്ങൾ നിരസിക്കുക, എതിരാളികളുടെ നിയമസാധുത നിഷേധിക്കുക, അക്രമങ്ങളോടു നിഷ്ക്രിയത്വം പാലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക, മാധ്യമങ്ങളുടെയും എതിരാളികളുടെയും പൗരസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുക എന്നിവയാണിത്. ഇത്തരം സൂചകങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിലും കാണാനാകും.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെയും വിമർശകരെയും ദുർബലരാക്കുന്നതും കാണാതെ പോകില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ 2023 മാർച്ചിൽ ക്രിമിനൽ മാനനഷ്ടക്കേസിൽ അറസ്റ്റ് ചെയ്തു പരമാവധി ശിക്ഷയായ രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/05/18/6KRtyeJEvJcfpRyl6xZh.jpg)
അഞ്ചു മാസത്തിനുശേഷം, രാഹുലിന്‍റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തില്ലായിരുന്നെങ്കിൽ മുഖ്യ പ്രതിപക്ഷ നേതാവിന് എട്ടു വർഷത്തേക്കു മത്സരിക്കാൻ അയോഗ്യത വരുമായിരുന്നു.
അഴിമതിക്കാരെ വെള്ളപൂശുന്നു
ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാൾ അടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാർ, നേതാക്കൾ തുടങ്ങിയവരെയും അറസ്റ്റ് ചെയ്തു. വൻ അഴിമതിക്കേസുകളുണ്ടായിരുന്ന ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മഹാരാഷ്ട്രയിലെ അജിത് പവാർ, അശോക് ചവാൻ, ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, ബംഗാളിലെ സുവേന്ദു അധികാരി, മുകുൾ റോയി, മിഥുൻ ചക്രവർത്തി തുടങ്ങി നവീൻ ജിൻഡൽ, ജഗൻ മോഹൻ റെഡ്ഡി, വൈ.എസ്. ചൗധരി, ഹാർദിക് പട്ടേൽ വരെയുള്ളവർ ബിജെപിയിൽ ചേർന്നതോടെ അഴിമതി വെള്ളപൂശിയതു രാജ്യം കണ്ടു. കൂറുമാറ്റത്തിനുള്ള ഉപകരണമാണു ബിജെപി വാഷിംഗ് മെഷീൻ.
മഹാരാഷ്ട്ര, കർണാടക, ബിഹാർ, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികളെ പിളർത്തിയും എംഎൽഎമാരെ കൂറുമാറ്റിയും സർക്കാരുകൾ രൂപീകരിച്ചതു ജനാധിപത്യത്തിനേറ്റ പ്രഹരമാണ്. ജനവിധികൾ അട്ടിമറിക്കപ്പെടുന്നതു പുതിയതല്ലെങ്കിലും അപകടകരമാണ്.
/filters:format(webp)/sathyam/media/media_files/2025/01/30/YdGHZCz1t5FDR7hZpmmy.jpg)
ജനങ്ങളുടെമേൽ വേണ്ട ആധിപത്യം
പ്രതിപക്ഷത്തെയും എതിർശബ്ദങ്ങളെയും ഇല്ലാതാക്കിയാൽ ജനാധിപത്യം അർഥമില്ലാതാകും. ജനങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കുന്ന രാജാക്കന്മാരായി മന്ത്രിമാരും ജനപ്രതിനിധികളും മാറുന്നതും ജനാധിപത്യത്തിനു ഹാനികരമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us