Advertisment

രാജിവെയ്ക്കാതെ തുടരുന്നത് സ്വാർത്ഥത; അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി

വിദ്യാർത്ഥികൾക്ക് പുസ്തകമില്ലാത്തതിൽ ഡൽഹി സർക്കാരിന് വിഷമമില്ലെന്ന് കോടതി പറഞ്ഞു. "നിങ്ങളുടെ കക്ഷിക്ക് അധികാരത്തിൽ താൽപ്പര്യമുണ്ട്. നിങ്ങൾക്ക് എത്ര അധികാരം വേണമെന്ന് എനിക്കറിയില്ല," കോടതി പറഞ്ഞു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Arvind Kejriwal Arrest latest Update

ഡൽഹി: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാത്ത അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി.

Advertisment

അറവിന്ദ് കെജ്‌രിവാൾ അറസ്റ്റിന് ശേഷം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാതിരുന്നത് ദേശീയ താൽപ്പര്യത്തിന് മേലെ വ്യക്തിപരമായ താൽപ്പര്യമാണെന്ന് കോടതി പറഞ്ഞു. ഡൽഹിയിലെ എഎപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന് ‘അധികാരത്തിൽ മാത്രമാണ് താൽപര്യം’ എന്ന് കോടതി ആഞ്ഞടിച്ചു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സർക്കാർ സ്‌കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമല്ലാത്തതിൽ ഡൽഹി സർക്കാരിനെ കോടതി വിമർശിച്ചു.

വിദ്യാർത്ഥികൾക്ക് പുസ്തകമില്ലാത്തതിൽ ഡൽഹി സർക്കാരിന് വിഷമമില്ലെന്ന് കോടതി പറഞ്ഞു. "നിങ്ങളുടെ കക്ഷിക്ക് അധികാരത്തിൽ താൽപ്പര്യമുണ്ട്. നിങ്ങൾക്ക് എത്ര അധികാരം വേണമെന്ന് എനിക്കറിയില്ല," കോടതി പറഞ്ഞു. 

നോട്ട്ബുക്കുകൾ, സ്റ്റേഷനറി സാധനങ്ങൾ, യൂണിഫോം, സ്കൂൾ ബാഗുകൾ എന്നിവ വിതരണം ചെയ്യാത്തതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികൾ രൂപീകരിക്കാത്തതാണ് എന്ന് എംസിഡി കമ്മീഷണർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണിത്. അഞ്ച് കോടിയിലധികം മൂല്യമുള്ള കരാറുകൾ നൽകാൻ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

നിലവിൽ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ സമ്മതം അത്തരം സംഘത്തിന് ആവശ്യമാണെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജിൽ നിന്ന് തനിക്ക് നിർദ്ദേശം ലഭിച്ചതായി ഡൽഹി സർക്കാരിൻ്റെ അഭിഭാഷകൻ വെള്ളിയാഴ്ച കോടതിയെ അറിയിച്ചു.

'മുഖ്യമന്ത്രി കസ്റ്റഡിയിലായിട്ടും സർക്കാർ തുടരുമെന്ന് താങ്കൾ പറഞ്ഞത് നിങ്ങളുടെ ഇഷ്ടമാണ്, ഞങ്ങൾ പോകാൻ ആഗ്രഹിക്കാത്ത വഴിയിലൂടെ പോകാൻ നിങ്ങൾ ഞങ്ങളെ നിർബന്ധിക്കുകയാണ്.' മറുപടിയായി കോടതി പറഞ്ഞു.

നഗരവികസന മന്ത്രി സൗരഭ് ഭരദ്വാജ് വിദ്യാർത്ഥികളുടെ ദുരിതത്തിന് നേരെ കണ്ണടച്ച് മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, ലെഫ്റ്റനൻ്റ് ഗവർണർ നിയമവിരുദ്ധമായി ആൽഡർമെൻമാരെ നിയമിച്ചതിനാൽ സ്റ്റാൻഡിംഗ് കമ്മിറ്റി ഇല്ലെന്നും കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഡൽഹി സർക്കാരിൻ്റെ അഭിഭാഷകൻ വാദിച്ചു.

Advertisment