ന്യൂഡൽഹി : മുസ്ലിംകൾ പെരുന്നാളിനോടനുബന്ധിച്ച് മൃഗബലി നടത്തുമ്പോൾ റോഡരുകിലും പൊതുസ്ഥലങ്ങളിലും വെച്ച് അറവ് നടത്തരുതെന്ന ഡൽഹി ഇമാം സയ്യിദ് ശബാൻ അഹമദ് ബുഖാരിയുടെ ആഹ്വാനം സ്വാഗതാർഹവും കാലികപ്രസക്തവുമാണെന്ന് ഡൽഹി ജുമാ മസ്ജിദ് സന്ദർശിച്ച കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
/sathyam/media/media_files/2025/06/05/Fl98YtScY7MyHUfvS3jP.jpg)
ഇതര സമൂഹങ്ങളുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും മാനിക്കണമെന്നും ഇമാം പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
ഡൽഹി ഇമാമിൻ്റെ വാക്കുകൾക്ക് സമൂഹത്തിലും ഭരണകേന്ദ്രങ്ങളിലും വലിയ സ്വാധീനമാണുള്ളത്. പതിനായിരത്തോളം വിശ്വാസികളാണവിടെ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കുന്നതും ഉപദേശം ശ്രവിക്കുന്നതും. എല്ലാ മത വിഭാഗത്തിൽ പെട്ടവർക്കും ഡൽഹി ജുമാമസ്ജിദ് സന്ദർശിക്കാൻ അനുവാദമുണ്ട്.
ജുമാമസ്ജിദിലെത്തിയ ഡോ. ഹുസൈൻ മടവൂരിനെ നാഇബ് ഇമാം മൗലാനാ ഉവൈസ് നദ് വി , സെക്രട്ടരിമാരായ അൻസാറുൽ ഹഖ്, അലി അക്തർ മക്കി എന്നിവർ സ്വീകരിച്ചു. എ ഡി 1650-1956 കാലഘട്ടത്തിൽ ഷാജഹാൻ ചക്രവർത്തിയാണ് ജുമാ മസ്ജിദ് സ്ഥാപിച്ചത്. കേന്ദ്ര പുരാവസ്തു വകുപ്പിൻ്റെ സംരക്ഷണയിലുള്ള ഈ പള്ളി ലോകസഞ്ചാരികളെയും ഗവേഷകരെയും ആകർഷിക്കുന്ന പ്രമുഖ ചരിത്രസ്മാരകമാണ്.
/sathyam/media/media_files/2025/06/05/8OPA3I7iB5xgR2GEgwwJ.jpg)
പുതിയ വഖഫ് നിയമങ്ങൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്തരം മത സ്ഥാപനങ്ങൾക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും വഖഫ് സംരക്ഷണത്തിന്നായി ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ബോഡും പ്രമുഖ മുസ്ലിം സംഘടനകളും മതേതര സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്ന പരിശ്രമങ്ങൾ വിജയിക്കുമെന്നും ഹുസൈൻ മടവൂർ പ്രത്യാശ പ്രകടിപ്പിച്ചു.