കർണാടക മുൻ ഡിജിപി ഓം പ്രകാശ് കൊല്ലപ്പെട്ടു. മൃതദേഹം കണ്ടെത്തിയത് വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ. ഭാര്യ കസ്റ്റഡിയിൽ

New Update
s

ബംഗളൂരു: കർണാടക മുൻ ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയാ ഓം പ്രകാശിനെയാണ് ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Advertisment

രക്തം വാർന്ന നിലയിൽ എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിലാണ് അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ കുത്തേറ്റ നിരവധി പാടുകൾ കണ്ടെത്തിയതായാണ് വിവരം.

അദ്ദേഹത്തെ ഭാര്യ പല്ലവി കൊലപ്പെടുത്തിയതാണെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. താൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് പല്ലവി മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെ ഫോൺ വിളിച്ച് പറഞ്ഞതായാണ് വിവരം. ഈ വിവരത്തെ തുടർന്ന് പൊലീസ് പല്ലവിയെ കസ്റ്റഡിയിലെടുത്തു.


ഓം പ്രകാശും ഭാര്യ പല്ലവിയും തമ്മിലുള്ള ദാമ്പത്യ ബന്ധം അടുത്തിടെ വഷളായിരുന്നു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായാണ് അയൽവാസികളും പറയുന്നത്. 


അതിനിടെ ഭർത്താവ് തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന് പല്ലവി അടുത്തിടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മെസ്സേജിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൊലപാതക വാർത്ത പുറത്ത് വരുന്നത്.

സംഭവത്തിൽ പല്ലവിയെ എച്ച്എസ്ആർ ലേഔട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം ഓം പ്രകാശിൻ്റെ മൃതദേഹം സെൻ്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ തുടങ്ങിയേക്കും.

1981 ബാച്ച് ഐപിഎസ് ഉദ്യേഗസ്ഥനായിരുന്നു അദ്ദേഹം. 2015 മുതൽ 2017 വരെ അദ്ദേഹം കർണാടക പൊലീസ് മേധാവിയായിരുന്നു.

Advertisment