മഹാരാഷ്ട്ര സർക്കാരിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു. രാജി സ്വീകരിച്ച് മുഖ്യമന്ത്രി

മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചതായി ഫഡ്നാവിസ് സ്ഥിരീകരിച്ചു. രാജി സ്വീകരിച്ച് തുടര്‍നടപടികള്‍ക്കായി ഗവര്‍ണര്‍ക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.

New Update
dhananjay-munde

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിലെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി സ്വീകരിച്ചു. ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന മുണ്ടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജിവച്ചത്.

Advertisment

ഡിസംബറില്‍ ബീഡ് ജില്ലയില്‍ ഒരു സര്‍പഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അടുത്ത സഹായികളില്‍ ഒരാള്‍ അറസ്റ്റിലായതുമുതല്‍ പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.


മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചതായി ഫഡ്നാവിസ് സ്ഥിരീകരിച്ചു. രാജി സ്വീകരിച്ച് തുടര്‍നടപടികള്‍ക്കായി ഗവര്‍ണര്‍ക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.

മന്ത്രി ധനഞ്ജയ് മുണ്ടെയുടെ അടുത്ത സഹായി സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് കൊലപാതക കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഫഡ്നാവിസ് അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് വിവരം.


സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായ മുണ്ടെ ബീഡ് ജില്ലയിലെ പാര്‍ലിയില്‍ നിന്നുള്ള എന്‍സിപി എംഎല്‍എയാണ്. മുമ്പ് അദ്ദേഹം ബീഡിന്റെ രക്ഷാകര്‍തൃ മന്ത്രിയായിരുന്നു. നിലവില്‍ എന്‍സിപി മേധാവി അജിത് പവാറാണ് പൂനെയുടെയും ബീഡ് ജില്ലയുടെയും രക്ഷാകര്‍തൃ മന്ത്രി. 


ബീഡിലെ മസാജോഗ് ഗ്രാമത്തിലെ സര്‍പഞ്ചായ ദേശ്മുഖിനെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9 നാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്ത് മക്കോക്ക പ്രകാരം കേസെടുത്തിട്ടുണ്ട്. ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്.

Advertisment