ഭൂമി വിറ്റ പണത്തെച്ചൊല്ലി തർക്കം: മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ നാലുപേരെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

പ്രതിയുടെ ജ്യേഷ്ഠന്‍ ഗുരുദേവ് നല്‍കിയ പരാതി പ്രകാരം, അര്‍ദ്ധരാത്രിയോടെ വീട്ടിലെ മറ്റൊരു മുറിയില്‍ നിന്ന് വലിയ ശബ്ദം കേട്ടാണ് അദ്ദേഹം ഉണര്‍ന്നത്.

New Update
Untitled

ബെഹ്റൈച്ച്: ഉത്തര്‍പ്രദേശിലെ ബെഹ്റൈച്ച് ജില്ലയില്‍ ഭൂമി വിറ്റ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു. രൂപൈദിഹ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബസന്ത്പൂര്‍ രുദല്‍ റാം ഗ്രാമത്തില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

Advertisment

നിരങ്കര്‍ എന്ന യുവാവാണ് തന്റെ മാതാപിതാക്കളെയും മുത്തശ്ശിയെയും സഹോദരിയെയും കോടാലി കൊണ്ട് ആക്രമിച്ചത്. പിതാവ് ഭൂമി വിറ്റ പണത്തെയും സ്വര്‍ണ്ണത്തെയും ചൊല്ലി വീട്ടില്‍ തര്‍ക്കം നടന്നിരുന്നതായി പോലീസ് പറഞ്ഞു.


പ്രതിയുടെ ജ്യേഷ്ഠന്‍ ഗുരുദേവ് നല്‍കിയ പരാതി പ്രകാരം, അര്‍ദ്ധരാത്രിയോടെ വീട്ടിലെ മറ്റൊരു മുറിയില്‍ നിന്ന് വലിയ ശബ്ദം കേട്ടാണ് അദ്ദേഹം ഉണര്‍ന്നത്.

നിരങ്കര്‍ പിതാവുമായി പണത്തെച്ചൊല്ലി വഴക്കിടുന്നത് കണ്ടു. തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ നിരങ്കര്‍ കോടാലി എടുത്ത് കുടുംബാംഗങ്ങളെ ഓരോരുത്തരെയായി ആക്രമിക്കുകയായിരുന്നു.


നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തടയാന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ ഗുരുദേവിനും പരിക്കേറ്റു. ഗുരുദേവിന്റെ മകന്‍ ആസാദ് ബഹളം വെച്ചതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ ഓടിക്കൂടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.


ആക്രമണത്തിന് ശേഷം പ്രതി സ്വന്തം തലയില്‍ ഇഷ്ടിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. പോലീസ് കസ്റ്റഡിയിലായ ഇയാളെ ബെഹ്റൈച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി പോലീസ് നിരീക്ഷണത്തില്‍ ലഖ്നൗവിലേക്ക് മാറ്റി. പ്രതിക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 103(1)/109(1) പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തു. 

Advertisment