'ഞാന്‍ പാര്‍ട്ടിയുടെ അച്ചടക്കമുള്ള പടയാളി. കോൺഗ്രസിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഞാൻ ആളല്ല. 2028 ൽ നമ്മുടെ പാർട്ടി കർണാടകയിൽ അധികാരത്തിൽ തിരിച്ചെത്തും'. കർണാടക കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഡി കെ ശിവകുമാർ

'ഒരു അച്ചടക്കമുള്ള പടയാളിയായി പാര്‍ട്ടിയെ സേവിക്കാന്‍ ഞാന്‍ സമര്‍പ്പിതനാണ്, എന്നെ ഏല്‍പ്പിക്കുന്ന ഏത് ജോലിയും ചെയ്യുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
Untitled

ബെംഗളൂരു: കോണ്‍ഗ്രസ് കര്‍ണാടക യൂണിറ്റ് മേധാവി സ്ഥാനം രാജിവച്ചതായുള്ള അഭ്യൂഹങ്ങള്‍ നിഷേധിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. പാര്‍ട്ടിയുടെ അച്ചടക്കമുള്ള പടയാളിയാണ് താനെന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സാധ്യമായ നേതൃമാറ്റത്തെയും മന്ത്രിസഭാ പുനഃസംഘടനയെയും കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.


മന്ത്രിസഭാ പുനഃസംഘടന മുഖ്യമന്ത്രിയുടെ പ്രത്യേകാവകാശമാണെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ അത് നടപ്പിലാക്കൂ എന്നും ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടകയില്‍ 100 പുതിയ കോണ്‍ഗ്രസ് ഓഫീസുകളുടെ ശിലാസ്ഥാപന ചടങ്ങിലേക്ക് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ക്ഷണിക്കുക എന്നതായിരുന്നു തന്റെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


'ഒരു ശിലാസ്ഥാപന ചടങ്ങും മറ്റ് നിരവധി പരിപാടികളും ഉണ്ട്. അതെല്ലാം ആരാണ് കൈകാര്യം ചെയ്യുക? ഞാന്‍ അത് ചെയ്യണം. ഞാന്‍ എന്തിനാണ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നത്? ആ സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല,' ശിവകുമാര്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


'ഒരു അച്ചടക്കമുള്ള പടയാളിയായി പാര്‍ട്ടിയെ സേവിക്കാന്‍ ഞാന്‍ സമര്‍പ്പിതനാണ്, എന്നെ ഏല്‍പ്പിക്കുന്ന ഏത് ജോലിയും ചെയ്യുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഞാന്‍ ആളല്ല. ഈ പാര്‍ട്ടി കെട്ടിപ്പടുത്തതും അതിനായി രാവും പകലും അക്ഷീണം പ്രവര്‍ത്തിച്ചതും ഞാനാണ്. ഭാവിയിലും ഞാന്‍ അത് തുടരും. 2028 ല്‍ നമ്മുടെ പാര്‍ട്ടി കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തും' എന്ന് ശിവകുമാര്‍ പറഞ്ഞു.

Advertisment