/sathyam/media/media_files/2025/12/24/earthquake-1-jpg-2025-12-24-05-24-54.webp)
കോൽക്കത്ത: നഗരത്തിലും സമീപപ്രദേശങ്ങളിലുമുണ്ടായ ഭൂചലനത്തിൽ ആളുകൾ പരിഭ്രാന്തരായി. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി.
ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരും ഓഫീസുകളിൽ നിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം.
എന്നാൽ ഒരിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗ്ലാദേശാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us