'എന്നെ മുഖ്യമന്ത്രിയാക്കണം, ഞാന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയാണ്'. തന്നെ മുഖ്യമന്ത്രിയായി കാണാനാണ് സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അവകാശപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ

ഞാന്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുന്നു, അവരുടെ വേദന മനസ്സിലാക്കുന്നു

New Update
eknath shinde

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി വിജയിച്ച പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി വീണ്ടും തര്‍ക്കം.

Advertisment

തന്നെ മുഖ്യമന്ത്രിയായി കാണാനാണ് സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അവകാശപ്പെട്ട് ശിവസേന നേതാവും ആക്ടിംഗ് മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. 

സഖ്യം അജിത് പവാറിന്റെ എന്‍സിപി ഇല്ലായിരുന്നെങ്കില്‍ 90 മുതല്‍ 100 വരെ സീറ്റുകളില്‍ മത്സരിക്കുമായിരുന്നെന്നും തങ്ങളുടെ സീറ്റുകള്‍ കൂടുതലാകുമായിരുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 

'ഞാന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയാണ്, ഒരു മുഖ്യമന്ത്രി എന്നതിനൊപ്പം ഞാനും ഒരു സാധാരണക്കാരനാണ് എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്, ഞാന്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുന്നു, അവരുടെ വേദന മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ഞാന്‍ മുഖ്യമന്ത്രിയാകണമെന്ന് ആളുകള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മഹായുതിയില്‍ സംഘര്‍ഷമൊന്നുമില്ല. മികച്ച ഏകോപനവുമുണ്ട്. മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ അഞ്ചിന് നടക്കും. മൂന്ന് പാര്‍ട്ടികളുടെയും നേതാക്കളും സത്യപ്രതിജ്ഞ ചെയ്യുമെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും ഭാരതീയ ജനതാ പാര്‍ട്ടി നേതാവുമായ പ്രവീണ്‍ ദാരേക്കര്‍ പറഞ്ഞു.

Advertisment