കളങ്കപ്പെട്ട ആളുകളെ ഞാന്‍ അംഗീകരിക്കില്ല. ആര്‍ക്ക് ദോഷം വരുത്തിയാലും അഴിമതിക്കാരെ നിയമിക്കാന്‍ ഞാന്‍ അനുവദിക്കില്ല. മന്ത്രിമാര്‍ക്കുള്ള ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി, പേഴ്സണല്‍ അസിസ്റ്റന്റ് നിയമനത്തില്‍ 13 ശിവസേനക്കാരുടെയും 3 എന്‍സിപിക്കാരുടെയും പേരുകള്‍ തള്ളി ഫഡ്‌നാവിസ്

മന്ത്രിമാര്‍ നിര്‍ദ്ദേശിച്ച 125 പേരുകളില്‍ 109 എണ്ണം അംഗീകരിച്ചു, എന്നാല്‍ 16 പേരുകള്‍ തടഞ്ഞു വച്ചിരിക്കുകയാണ്.

New Update
fadnavis Untitledrail

മുംബൈ: മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാരില്‍ പുതിയ പോരാട്ടം. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മാസത്തിന് ശേഷം, മന്ത്രിമാര്‍ക്കുള്ള ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി), പേഴ്സണല്‍ അസിസ്റ്റന്റ് (പിഎ) എന്നിവരുടെ പേരുകള്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. 

Advertisment

എന്നാല്‍ മുഖ്യമന്ത്രി ചില പേരുകള്‍ നിരസിച്ചു. 16 പേരുകള്‍ക്ക് മുഖ്യമന്ത്രി വിലക്ക് ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 


മന്ത്രിമാര്‍ നിര്‍ദ്ദേശിച്ച 125 പേരുകളില്‍ 109 എണ്ണം അംഗീകരിച്ചു, എന്നാല്‍ 16 പേരുകള്‍ തടഞ്ഞു വച്ചിരിക്കുകയാണ്. അവര്‍ മോശം റെക്കോര്‍ഡുള്ളവരാണെന്ന് മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു


 കളങ്കപ്പെട്ട ആളുകളെ ഞാന്‍ അംഗീകരിക്കില്ല.' ആര്‍ക്ക് ദോഷം വരുത്തിയാലും അഴിമതിക്കാരെ നിയമിക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

'നിരസിച്ച എല്ലാ പേരുകളും നിര്‍ദ്ദേശിച്ചത് ബിജെപി ഇതര മന്ത്രിമാരാണെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്ത് അവകാശപ്പെട്ടു. 'ഫഡ്നാവിസ് ചെയ്തത് ശരിയായ കാര്യമാണ്, പക്ഷേ നിരസിച്ച 16 പേരുകളില്‍ 13 എണ്ണം ശിവസേനയില്‍ നിന്നും 3 എണ്ണം എന്‍സിപിയില്‍ നിന്നുമായിരുന്നു' എന്ന് സഞ്ജയ് റൗട്ട് സാമ്നയില്‍ എഴുതി. 

ഇതിനുപുറമെ മന്ത്രിമാര്‍ക്ക് ഇപ്പോള്‍ സ്വന്തം പിഎമാരെയും ഒഎസ്ഡികളെയും തീരുമാനിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് മണിക്റാവു കൊകാതെ പറഞ്ഞു.


ഏതൊരു മന്ത്രിക്കും ഒരു പേഴ്സണല്‍ അസിസ്റ്റന്റ് (പിഎ), മൂന്ന് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) എന്നിവയുള്‍പ്പെടെ പരമാവധി 35 സ്റ്റാഫ് അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ അര്‍ഹതയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരത്തിനുശേഷം പൊതുഭരണ വകുപ്പ് വഴിയാണ് അവരുടെ നിയമനം നടത്തുന്നത്


16 പേരുകള്‍ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി നല്‍കിയ സന്ദേശവും സര്‍ക്കാരിനുള്ളില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിച്ചു. 'പിഎ, ഒഎസ്ഡി നിയമനത്തിനായി കര്‍ശനമായ നിയമങ്ങള്‍ ഇതിനകം തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്നും താന്‍ അവ പാലിക്കുന്നുണ്ടെന്നും ഫഡ്നാവിസ് വ്യക്തമാക്കി.

Advertisment