യാത്രക്കാരന് ദേഹാസ്വാസ്ഥ്യം. ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി

രാവിലെ 6.42 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, യാത്രക്കാരനെ ഉടന്‍ തന്നെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് അടിയന്തര വൈദ്യസഹായത്തിനായി കൊണ്ടുപോയി.

New Update
Untitled

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് വിജയവാഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം യാത്രാമധ്യേ ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയ്പൂരില്‍ അടിയന്തരമായി ഇറക്കി. 

Advertisment

രാവിലെ 6.42 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, യാത്രക്കാരനെ ഉടന്‍ തന്നെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് അടിയന്തര വൈദ്യസഹായത്തിനായി കൊണ്ടുപോയി.


ജയ്പൂര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചത്. ഒരു വയസ്സുള്ള കുഞ്ഞിന് വിമാനത്തില്‍ വച്ച് ഗുരുതരാവസ്ഥയിലായിരുന്നു. അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു.


ജനുവരി 6 ന് വൈകുന്നേരം 5.30 ഓടെ ജയ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി 8.10 ന് ബെംഗളൂരുവില്‍ എത്തേണ്ടതായിരുന്നു. പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുശേഷം, കുഞ്ഞിന്റെ ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് കുടുംബം ക്യാബിന്‍ ക്രൂവിനെ വിവരമറിയിക്കുകയായിരുന്നു.

Advertisment