ജോലി സമ്മർദ്ദത്തെ തുടർന്ന് സാകേത് കോടതി സമുച്ചയത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് ചാടി ക്ലർക്ക് ആത്മഹത്യ ചെയ്തു

60 ശതമാനം ഭിന്നശേഷിക്കാരനായിരുന്ന ഹരീഷ് സിംഗ്, തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. 

New Update
Untitled

ഡല്‍ഹി: ഡല്‍ഹിയിലെ സാകേത് കോടതി സമുച്ചയത്തില്‍ ജോലി ചെയ്തിരുന്ന ക്ലര്‍ക്ക് ജോലി സമ്മര്‍ദ്ദം കാരണം കോടതി വളപ്പിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

Advertisment

60 ശതമാനം ഭിന്നശേഷിക്കാരനായിരുന്ന ഹരീഷ് സിംഗ്, തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. 


കോടതി രേഖകള്‍ സൂക്ഷിക്കുന്നതിനും ജഡ്ജിമാരെ സഹായിക്കുകയും ചെയ്തു വന്നിരുന്ന ഹരീഷ് സിംഗ് ജോലി സമയത്ത് സാകേത് കോടതി കെട്ടിടത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും ചാടുകയായിരുന്നു. 

സിംഗിന്റെ കൈവശം നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍, തന്റെ തീരുമാനത്തിന് ഒരു വ്യക്തിയോ സ്ഥാപനമോ ഉത്തരവാദികളാകേണ്ടതില്ലെന്ന് പറയുന്നു. 

Advertisment