ഗുരുഗ്രാമില്‍ എസ്ടിഎഫ് സംഘവും കുപ്രസിദ്ധ ക്രിമിനലുകളും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍. നാല് ഗുണ്ടകള്‍ കൊല്ലപ്പെട്ടു, ഒരു എസ്ടിഎഫ് ഇന്‍സ്പെക്ടര്‍ക്ക് ഗുരുതുര പരിക്ക്

കൊല്ലപ്പെട്ടത് മുഖ്യപ്രതി അര്‍ഷദ് (സഹരന്‍പുര്‍), മന്ജീത് (സോണിപത്), സതീഷ് (കര്‍ണാല്‍) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.

New Update
Untitledirancies

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ എസ്ടിഎഫ് സംഘവും കുപ്രസിദ്ധ ക്രിമിനലുകളും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍ നടന്നു. ഈ ഏറ്റുമുട്ടലില്‍ നാല് ഗുണ്ടകള്‍ കൊല്ലപ്പെട്ടു, ഒരു എസ്ടിഎഫ് ഇന്‍സ്പെക്ടരെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

യുപിയിലെ ശാംലി ജില്ലയില്‍ ഹരിയാന അതിര്‍ത്തിക്ക് സമീപമാണ് ഈ ഏറ്റുമുട്ടല്‍ നടന്നത്. എസ്ടിഎഫ് സംഘം ഒരു എസ്യുവിയില്‍ യാത്ര ചെയ്തിരുന്ന ഗുണ്ടാസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.


അതിന് മറുപടിയായി പോലീസ് സംഘം വെടിയുതിര്‍ക്കുകയും മൂന്ന് ഗുണ്ടാസംഘാംഗങ്ങള്‍ കൊല്ലപ്പെടുകയും നാലാമത്തെയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.

കൊല്ലപ്പെട്ടത് മുഖ്യപ്രതി അര്‍ഷദ് (സഹരന്‍പുര്‍), മന്ജീത് (സോണിപത്), സതീഷ് (കര്‍ണാല്‍) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.


അര്‍ഷദിന് ഒരു ലക്ഷം രൂപ പാരിതോഷികവും നിരവധി കൊലപാതക, കവര്‍ച്ച കേസുകളിലും ഇയാള്‍ പ്രതിയുമായിരുന്നു. സംഘാംഗങ്ങളില്‍ നിന്ന് ആയുധങ്ങളും വാഹനവും പോലീസിന് പിടികൂടാനായി.


എസ്ടിഎഫ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ ഏറ്റുമുട്ടലില്‍ വെടിയേറ്റു ഗുരുതരാവസ്ഥയില്‍ ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കൂടുതല്‍ അന്വേഷണവും നിയമനടപടികളും തുടരുകയാണ്.

Advertisment