ഡൽഹി : സ്ഥാനങ്ങൾ വരുന്നതും പോകുന്നതും ഒരു പ്രക്രിയ മാത്രമായേ കാണുന്നുള്ളൂവെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.
രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരളത്തിന്റെ വികസനത്തിന് ശ്രമിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജോർജ് കുര്യൻ.
എല്ലാ സമുദായത്തിന്റെയും ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക. അവകാശങ്ങൾ ലംഘിക്കപ്പെടുന്നവർക്ക് വേണ്ടി നിലകൊള്ളും. ഏത് വകുപ്പ് കിട്ടിയാലും കുഴപ്പമില്ലെന്ന് ജോർജ് കുര്യൻ പറഞ്ഞു.