സുഖോയ് യുദ്ധവിമാനം തകർന്ന സംഭവം. രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്

ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ രാത്രി 7.42 ഓടെ റഷ്യൻ നിർമ്മിത യുദ്ധവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

New Update
1533666-agh

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ തകർന്നുവീണ സുഖോയി യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു.

Advertisment

സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് വീര മൃത്യുവരിച്ചത്. ജോർഹാട്ട് വ്യോമ താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം റഡാർ സിഗ്നൽ നഷ്ടമായതിന് പിന്നാലെ തകർന്നു വീഴുകയായിരുന്നു.

അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ പതിവ് പരിശീലന ദൗത്യത്തിനിടെ സുഖോയ് Su-30MKI യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാരും മരിച്ചതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു.

ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ രാത്രി 7.42 ഓടെ റഷ്യൻ നിർമ്മിത യുദ്ധവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ജോർഹട്ടിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ്ങിലെ മലയോര മേഖലയിലാണ് വിമാനം തകര്‍ന്നു വീണതെന്നാണ് വിവരം. തുടർന്നുള്ള തിരച്ചിലിൽ രണ്ട് ക്രൂ അംഗങ്ങളും അപകടത്തിൽ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

Advertisment