/sathyam/media/media_files/2025/01/09/3tKcMnnqotkmO7MkbK6M.jpg)
ഗുവാഹത്തി: അസമിലെ ദിമ ഹസാവോയിലെ ഉമറാ​ഗ്സുവിൽ പ്രവർത്തിച്ചുവരുന്ന അനധികൃത കൽക്കരി ഖനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഖനിക്കുള്ളിൽ അകപ്പെട്ട തൊഴിലാളികളെ മൂന്നുദിവസം പിന്നിട്ടിട്ടും രക്ഷിക്കാനായില്ല.
ഖനിക്കുള്ളിലെ ചെറുകുഴികളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ​ദൗത്യം അതീവ ദുഷ്‌കരമാണെന്നാണ്. 18 തൊഴിലാളികളാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. അതിൽ മൂന്നുപേർ മരിച്ചതായി അധികൃതർ വ്യക്തമാക്കി.
മരിച്ച ഒരാളുടെ മൃതദേഹം നാവികസേന മുങ്ങൽ വിദ​ഗ്ധര്‍ പുറത്തെടുത്തു. ഖനിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം നടന്നു വരുകയാണ്.
അസം കോള്‍ ക്വാറി ഖനിയിലാണ് തിങ്കളാഴ്‌ച രാവിലെ ഏഴോടെ അപകടമുണ്ടായത്. 300 അടിയിലേറെ താഴ്‌ചയുള്ള ഖനിക്കുള്ളിൽ ചെറിയ കുഴികളുണ്ടാക്കി കൽക്കരിയെടുക്കുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്.
ഭൂ​ഗര്‍ഭജലം ഉയര്‍ന്നതോടെ മുപ്പത്തിയഞ്ചോളം പേര്‍ക്ക് രക്ഷപ്പെടാനായി. പതിനെട്ടോളം പേര്‍ ഉള്ളില്‍ അകപ്പെട്ടെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.