Advertisment

മൂന്നു ദിവസം പിന്നിട്ടു. തൊഴിലാളികളെ രക്ഷിക്കാനായില്ല. ഖനിക്കുള്ളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു

ഖനിക്കുള്ളിലെ ചെറുകുഴികളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ​ദൗത്യം അതീവ ദുഷ്‌കരമാണെന്നാണ്. 18 തൊഴിലാളികളാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. അതിൽ മൂന്നുപേർ മരിച്ചതായി അധികൃതർ വ്യക്തമാക്കി. 

New Update
assam coal core accident

ഗുവാഹത്തി: അസമിലെ ദിമ ഹസാവോയിലെ ഉമറാ​ഗ്സുവിൽ പ്രവർത്തിച്ചുവരുന്ന അനധികൃത കൽക്കരി ഖനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഖനിക്കുള്ളിൽ അകപ്പെട്ട തൊഴിലാളികളെ മൂന്നുദിവസം പിന്നിട്ടിട്ടും രക്ഷിക്കാനായില്ല. 

Advertisment

ഖനിക്കുള്ളിലെ ചെറുകുഴികളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ​ദൗത്യം അതീവ ദുഷ്‌കരമാണെന്നാണ്. 18 തൊഴിലാളികളാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. അതിൽ മൂന്നുപേർ മരിച്ചതായി അധികൃതർ വ്യക്തമാക്കി. 

മരിച്ച ഒരാളുടെ മൃതദേഹം നാവികസേന മുങ്ങൽ വിദ​ഗ്ധര്‍ പുറത്തെടുത്തു. ഖനിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം നടന്നു വരുകയാണ്.

അസം കോള്‍ ക്വാറി ഖനിയിലാണ് തിങ്കളാഴ്‌ച രാവിലെ ഏഴോടെ അപകടമുണ്ടായത്. 300 അടിയിലേറെ താഴ്‌ചയുള്ള ഖനിക്കുള്ളിൽ ചെറിയ കുഴികളുണ്ടാക്കി കൽക്കരിയെടുക്കുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. 

ഭൂ​ഗര്‍ഭജലം ഉയര്‍ന്നതോടെ മുപ്പത്തിയഞ്ചോളം പേര്‍ക്ക് രക്ഷപ്പെടാനായി. പതിനെട്ടോളം പേര്‍ ഉള്ളില്‍ അകപ്പെട്ടെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.

Advertisment