പാക് ക്രിക്കറ്റ് നാണക്കേടിൽ, ബലാത്സംഗ കുറ്റത്തിന് ഇംഗ്ലണ്ടിൽ യുവതാരം അറസ്റ്റിൽ; കർശന നടപടിയുമായി പിസിബി

'ഞങ്ങള്‍ 24 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു. 2025 ജൂലൈ 23 ന് മാഞ്ചസ്റ്റര്‍ പരിസരത്ത് വെച്ചാണ് സംഭവം നടന്നതെന്ന് ആരോപിക്കപ്പെടുന്നു.

New Update
Untitledmdtp

ഡല്‍ഹി: പാകിസ്ഥാന്‍ ക്രിക്കറ്റിന് പുതിയൊരു വിവാദം നാണക്കേടായി. യുവ ബാറ്റ്‌സ്മാന്‍ ഹൈദര്‍ അലിയെ ബലാത്സംഗ കുറ്റത്തിന് ഇംഗ്ലണ്ടില്‍ അറസ്റ്റ് ചെയ്തു. അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ട് പാകിസ്ഥാന്‍ ഷഹീന്‍ പര്യടനത്തിനിടെയാണ് ഈ സംഭവം.

Advertisment

പാകിസ്ഥാന്‍ എ ടീമിന്റെ ഭാഗമായ 24 കാരനായ ഹൈദര്‍ അലിയെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. ബലാത്സംഗ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിച്ചതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് സ്ഥിരീകരിച്ചു.


ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. 'ഞങ്ങള്‍ 24 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു. 2025 ജൂലൈ 23 ന് മാഞ്ചസ്റ്റര്‍ പരിസരത്ത് വെച്ചാണ് സംഭവം നടന്നതെന്ന് ആരോപിക്കപ്പെടുന്നു.

ആ വ്യക്തി നിലവില്‍ ജാമ്യത്തിലാണ്, നടപടിക്കായി കൂടുതല്‍ അന്വേഷണം നടത്തും.' അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ സംശയം തോന്നിയതിനാല്‍ ഇംഗ്ലണ്ടിലെ പോലീസ് ക്രിക്കറ്റ് കളിക്കാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

Advertisment