ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടതിന് പിന്നാലെ ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി; രജീന്ദര്‍ ജൂണിന് സീറ്റിന് നല്‍കി എന്നെ ചതിച്ചു, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന ഭീഷണിയുമായി രാജേഷ് ജൂണ്‍

നിലവില്‍ രാജി ഭീഷണി മുഴക്കുന്നത് മൂന്ന് പേരാണ്.  ഇവര്‍ ബിജെപിയിലേക്ക് പോയേക്കുമെന്നും സൂചനയുണ്ട്.

New Update
congress Untitledmra

ഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതിരുന്നതോടെ പാര്‍ട്ടി വിടുമെന്ന ഭീഷണിയുമായി നേതാക്കള്‍ രംഗത്ത്. നിലവില്‍ രാജി ഭീഷണി മുഴക്കുന്നത് മൂന്ന് പേരാണ്. 

Advertisment

സോനെപത്തിലെ ബറോഡ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കപൂര്‍ സിംഗ് നര്‍വാള്‍, ബറോഡയില്‍ നിന്നുള്ള ജീത ഹൂഡ, ജജ്ജാറിലെ ബഹാദൂര്‍ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള രാജേഷ് ജൂണ്‍ എന്നിവരാണ് രാജി ഭീഷണി മുഴക്കുന്നത്. ഇവര്‍ ബിജെപിയിലേക്ക് പോയേക്കുമെന്നും സൂചനയുണ്ട്.

2020 ല്‍ ബറോഡയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന തന്നെ ഭൂപേന്ദര്‍ സിംഗ് ഹൂഡയാണ് അനുനയിപ്പിച്ച് പിന്തിരിപ്പിച്ചതെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തന്നോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടതെന്നും നര്‍വാര്‍ പറഞ്ഞു. മണ്ഡലത്തില്‍ സിറ്റിംഗ് എം എല്‍ എയായ ഇന്ദ്രുജിന് തന്നെയാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്.

തന്റെ വാക്ക് പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി രാജേഷ് ജൂണയും ഭൂപേന്ദര്‍ സിംഗിനെതിരെ രംഗത്തെത്തി. 

'2019 ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ അന്ന് ഭൂപേന്ദ്ര സാഹിബ് തന്നോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഞാന്‍ അനുസരിച്ചു.

എന്നാല്‍ രജീന്ദര്‍ ജൂണിന് സീറ്റിന് നല്‍കി സാഹിബ് തന്നെ ചതിച്ചിരിക്കുകയാണ് ഇപ്പോള്‍. താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും രാജേഷ് ജൂണ്‍ പറഞ്ഞു.