മുസ്ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സർക്കാർ നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി

സര്‍ക്കാരിന്റെ ഈ നീക്കം 'വംശീയ വിവേചനത്തിന്' തുല്യമാണെന്നും പിന്നാക്ക വിഭാഗങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ഇത് തകര്‍ക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

New Update
Untitled

മുംബൈ: വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും മുസ്ലിം സമുദായത്തിന് നല്‍കിയിരുന്ന അഞ്ച് ശതമാനം സംവരണം റദ്ദാക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. അഡ്വക്കേറ്റ് സയ്യിദ് ഇജാസ് അബ്ബാസ് നഖ്വിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Advertisment

ഫെബ്രുവരി 17-ന് സാമൂഹ്യനീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിം സമുദായത്തോടുള്ള വിവേചനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ലംഘനമാണിതെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു.


സര്‍ക്കാരിന്റെ ഈ നീക്കം 'വംശീയ വിവേചനത്തിന്' തുല്യമാണെന്നും പിന്നാക്ക വിഭാഗങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ഇത് തകര്‍ക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.


2014-ല്‍ സംവരണം അനുവദിച്ചപ്പോള്‍ ഉണ്ടായിരുന്ന സാമൂഹിക സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

2014-ല്‍ അന്നത്തെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്ലിം വിഭാഗത്തിന് 5 ശതമാനവും സംവരണം അനുവദിച്ചിരുന്നു. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, ജോലികളിലെ സംവരണം കോടതി റദ്ദാക്കിയെങ്കിലും വിദ്യാഭ്യാസ മേഖലയിലെ 5 ശതമാനം മുസ്ലിം സംവരണം ശരിവെച്ചിരുന്നു.

Advertisment