/sathyam/media/media_files/2025/12/18/lamborgini-2025-12-18-15-54-19.jpg)
ന്യൂഡൽഹി: ബാന്ദ്ര-വർളി കടൽപാതയിലൂടെ മണിക്കൂറിൽ 252 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ലംബോർഗിനി കാർ മുംബൈ പോലീസ് പിടിച്ചെടുത്തു.
മുംബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടൽപാലമായ ബാന്ദ്ര-വോർളി കടൽപാതയിലൂടെ ലംബോർഗിനി അനുവദനീയമായ പരിധിയെക്കാൾ വേഗത്തിൽ പാഞ്ഞതിന്‍റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിനു ശേഷമാണ് മുംബൈ പോലീസിന്‍റെ നടപടി.
ഡിസംബർ 12ന് നടന്ന സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഡ്രൈവറെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഫായിസ് അഡെൻവാല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നാണ് വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഹമ്മദാബാദ് സ്വദേശിയായ നീരവ് പട്ടേൽ എന്ന വ്യാപാരിയുടേതാണ് പിടിച്ചെടുത്ത ലംബോർഗിനി.
ആഡംബര സ്പോർട്സ് കാറിനകത്തു ചിത്രീകരിച്ചിട്ടുള്ള വീഡിയോയിൽ കടൽപാതയിലൂടെ പായുന്ന കാറിന്‍റെ സ്പീഡോമീറ്റർ മണിക്കൂറിൽ 252 കിലോമീറ്റർ വരെ തൊടുന്നത് കാണാം.
വീഡിയോക്ക് പിന്നാലെ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇതേ വാഹനം പല അവസരങ്ങളിലും വേഗപരിധി ലംഘിച്ചതായി കണ്ടെത്തി.
ഡ്രൈവർ പല ട്രാഫിക് നിയമങ്ങളും ലംഘിച്ചു പൊതുസുരക്ഷക്ക് ഭീഷണിയായെന്ന് പോലീസ് പറഞ്ഞു.
ബാന്ദ്ര-വർളി കടൽപാതയിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായിരിക്കുമ്പോഴാണ് കാർ 250ലധികം വേഗത്തിൽ പാഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us