ഭൂപൻ ബോറയുടെ രാജിയിൽ അമ്പരപ്പില്ല; നാളെ വീട്ടിലെത്തി കാണും; നിർണ്ണായക നീക്കവുമായി ഹിമന്ത ബിശ്വ ശർമ

ഭൂപന്‍ ബോറ ബിജെപിയിലേക്ക് വരുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി നേരിട്ട് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത് അസം രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

New Update
Untitled

ദിസ്പൂര്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഭൂപന്‍ കുമാര്‍ ബോറയുടെ വസതി സന്ദര്‍ശിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. നാളെ (ഫെബ്രുവരി 17) വൈകുന്നേരം ബോറയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisment

തന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഭൂപന്‍ ബോറയെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അതിനെ സ്വാഗതം ചെയ്തതായും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.


'നാളെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കും. എന്നാല്‍ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന കാര്യത്തില്‍ നിലവില്‍ യാതൊരു ഔദ്യോഗിക വിവരവുമില്ല. തന്റെ ഭാവി തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിന് സമയം ആവശ്യമുണ്ടാകാം,' മുഖ്യമന്ത്രി വ്യക്തമാക്കി.


സ്വന്തം രാഷ്ട്രീയ മാറ്റത്തെക്കുറിച്ചും മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചു. 'ഞാന്‍ 22 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പാര്‍ട്ടി വിട്ടത്. എന്നാല്‍ ബോറ എന്നെക്കാള്‍ 10 വര്‍ഷം കൂടി അധികമായി ആ പാര്‍ട്ടിയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂപന്‍ ബോറ ബിജെപിയിലേക്ക് വരുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി നേരിട്ട് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത് അസം രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Advertisment