അസം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗൗരവ് ഗൊഗോയിയുടെയും കുടുംബത്തിന്റെയും പാകിസ്ഥാന്‍ ബന്ധം അന്വേഷിക്കുന്ന എസ്ഐടി റിപ്പോര്‍ട്ട് സ്‌ഫോടനാത്മകം. രാജ്യത്തിന്റെ വികസന പ്രക്രിയയെ അപകീര്‍ത്തിപ്പെടുത്താനും തുരങ്കം വയ്ക്കാനും പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നുവെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുന്ന നിരവധി സുപ്രധാന രേഖകള്‍ എസ്ഐടി കണ്ടെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

New Update
Untitled

ഗുവാഹത്തി: അസം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗൗരവ് ഗൊഗോയിയുടെയും കുടുംബത്തിന്റെയും പാകിസ്ഥാന്‍ ബന്ധം അന്വേഷിക്കുന്ന എസ്ഐടി റിപ്പോര്‍ട്ട് സ്‌ഫോടനാത്മകമാണെന്നും രാജ്യത്തിന്റെ വികസന പ്രക്രിയയെ അപകീര്‍ത്തിപ്പെടുത്താനും തുരങ്കം വയ്ക്കാനും പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.


Advertisment

നമ്മുടെ രാജ്യത്തിന്റെ വികസന പ്രക്രിയയെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും പ്രവര്‍ത്തിക്കുന്ന ഒരു സംഘമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഘത്തില്‍ ഒരു പാകിസ്ഥാന്‍ പൗരനും ഒരു കോണ്‍ഗ്രസ് എംപിയുടെ ബ്രിട്ടീഷ് ഭാര്യയും ഉള്‍പ്പെടുന്നു.


രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുന്ന നിരവധി സുപ്രധാന രേഖകള്‍ എസ്ഐടി കണ്ടെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

മന്ത്രിസഭയില്‍ ഇത് ചര്‍ച്ച ചെയ്ത ശേഷം, പൊതുജനങ്ങള്‍ക്കായി റിപ്പോര്‍ട്ട് പുറത്തുവിടുകയും തുടര്‍ നടപടികള്‍ തീരുമാനിക്കുകയും ചെയ്യും.

Advertisment