/sathyam/media/media_files/2025/04/04/RUkxXfz9qtmW6Q3u7jzC.jpg)
ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയ്ക്കടുത്തുള്ള കാഞ്ച ഗച്ചിബൗളി പ്രദേശത്ത് വൻതോതിൽ മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.
പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ എന്നും ഇത്രയും വലിയ തോതിലുള്ള നാശനഷ്ടങ്ങളുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് വനവകുപ്പ് അധികൃതരിൽ നിന്ന് ആവശ്യമായ അനുമതി നേടിയിട്ടുണ്ടോ എന്നും കോടതി ആവശ്യപ്പെട്ടു.
സർക്കാരിൻ്റെ നടപടികളിൽ അമർഷം കാണിച്ച കോടതി തെലങ്കാന ചീഫ് സെക്രട്ടറിയ്ക്കെതിരെ നടപടി ആരംഭിച്ചു.
കടുത്ത ആശങ്ക പ്രകടിപ്പിച്ച കോടതി, നിലവിലുള്ള മരങ്ങളുടെ സംരക്ഷണം ഒഴികെ പ്രദേശത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. നിയമം പാലിക്കാത്തത് കർശനമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.
തെലങ്കാന ഹൈക്കോടതിയുടെ രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യാപകമായ വനനശീകരണം കണ്ടെത്തിയിരുന്നു. ഇവ പരിശോധിച്ച ശേഷം, മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പിന്നിലെ ഉദ്ദേശസുദ്ധിയെ സുപ്രീം കോടതി ചോദ്യം ചെയ്തു.
ശരിയായ പാരിസ്ഥിതിക അനുമതികൾ ലഭിച്ചിട്ടുണ്ടോ എന്ന് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us