താലിബാൻ ഇന്ത്യക്ക് വേണ്ടി 'പ്രോക്സി യുദ്ധം' നടത്തുന്നു: പാകിസ്ഥാൻ ആരോപണത്തോട് പ്രതികരിച്ച് ഇന്ത്യ

ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത അതിര്‍ത്തി പോരാട്ടങ്ങള്‍ക്കും കാബൂളിലും കാണ്ഡഹാറിലും പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കും ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

New Update
Untitled

ഡല്‍ഹി: ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ പഴയ ശീലമാണെന്ന് ഇന്ത്യ. ഇന്ത്യയ്ക്ക് വേണ്ടി അഫ്ഗാന്‍ താലിബാന്‍ 'പ്രോക്‌സി യുദ്ധം' നടത്തുകയാണെന്ന പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളി.

Advertisment

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ തന്റെ പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 


ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത അതിര്‍ത്തി പോരാട്ടങ്ങള്‍ക്കും കാബൂളിലും കാണ്ഡഹാറിലും പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കും ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആക്രമണങ്ങളില്‍ ഇരുവശത്തും ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.


ഒരാഴ്ച നീണ്ടുനിന്ന സംഘര്‍ഷത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണത്തില്‍, സ്വന്തം പ്രദേശങ്ങളില്‍ പരമാധികാരം വിനിയോഗിക്കാന്‍ അഫ്ഗാനിസ്ഥാന് അവകാശമുണ്ടെന്ന് ഇന്ത്യ പറഞ്ഞു.


 'ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പാകിസ്ഥാന്‍ തീവ്രവാദ സംഘടനകള്‍ക്ക് ആതിഥേയത്വം നല്‍കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്നു. അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ പഴയ ശീലമാണ്,' ജയ്സ്വാള്‍ പറഞ്ഞു.

Advertisment