ഇന്ത്യ–ഇസ്രേൽ നയതന്ത്ര ബന്ധത്തിന് 25 വർഷം; പ്രതിരോധം, ഭീകരവിരുദ്ധ സഹകരണം, കാർഷിക-ജല സാങ്കേതികവിദ്യ കരാറുകൾക്ക് വഴി തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി‍യുടെ ദ്വിദിന ഇസ്രേൽ സന്ദർശനം നാളെ മുതൽ

New Update
h

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചരിത്രപരമായ ഇസ്രേൽ സന്ദർശനത്തിന് തുടക്കം കുറിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ വാർഷിക വേളയിൽ നടക്കുന്ന ഈ സന്ദർശനം പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ മേഖലകളിൽ വലിയ പങ്കാളിത്തത്തിന് വഴിയൊരുക്കും. 

Advertisment

ഇസ്രേലിന്റെ നൂതനമായ കാർഷിക സാങ്കേതികവിദ്യകളും ജല ശുദ്ധീകരണ സംവിധാനങ്ങളും ഇന്ത്യയിൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും. ബഹിരാകാശ മേഖലയിലെ സഹകരണം സംബന്ധിച്ച നിർണ്ണായക കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.

സന്ദർശനത്തിനിടെ ജെറുസലേമിലെ ഹോളോകോസ്റ്റ് സ്മാരകത്തിൽ പ്രധാനമന്ത്രി ആദരമർപ്പിക്കും. കൂടാതെ, ഇസ്രേലിൽ താമസിക്കുന്ന ഏകദേശം 80,000-ത്തോളം വരുന്ന ഇന്ത്യൻ വംശജരുമായി അദ്ദേഹം സംവദിക്കും. ഇന്ത്യയുടെ വിദേശനയത്തിലെ സുപ്രധാന ചുവടുവെപ്പായിട്ടാണ് ഈ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷണങ്ങൾ വിലയിരുത്തുന്നത്.

Advertisment