ഇൻഡിഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് കേന്ദ്രം, വിമാനക്കമ്പനികൾക്ക് നിർദ്ദേശം

സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും സ്ഥിരത കൈവരിക്കുന്നതുവരെ ടിക്കറ്റ് വില പരിധി പ്രാബല്യത്തില്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

New Update
Untitled

ഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധി മൂലമുണ്ടായ തടസ്സങ്ങള്‍ക്കിടയിലുണ്ടായ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ നടപടിയെടുത്ത് കേന്ദ്രം. പുതുതായി നിശ്ചയിച്ചിട്ടുള്ള നിരക്ക് പരിധി കര്‍ശനമായി പാലിക്കാന്‍ കേന്ദ്രം എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

Advertisment

'അവസരവാദപരമായ വിലനിര്‍ണ്ണയത്തില്‍' നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി പുറത്തിറക്കിയ ഉത്തരവില്‍, നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളില്‍ നിന്ന് നിരക്ക് നിലവാരത്തില്‍ എന്തെങ്കിലും വര്‍ദ്ധനവ് ഉണ്ടായാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


'നിലവിലുള്ള തടസ്സങ്ങള്‍ക്കിടയില്‍ ചില വിമാനക്കമ്പനികള്‍ അസാധാരണമാംവിധം ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഗൗരവമായി എടുത്തിട്ടുണ്ട്. 

ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും ഔദ്യോഗിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.


സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും സ്ഥിരത കൈവരിക്കുന്നതുവരെ ടിക്കറ്റ് വില പരിധി പ്രാബല്യത്തില്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.


പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധി  മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൂ റോസ്റ്ററുകള്‍ പുനഃക്രമീകരിക്കാന്‍ പാടുപെടുന്നതിനാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍ഡിഗോയുടെ ആയിരത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

Advertisment