'പാക് ആണവ കേന്ദ്രം ബോംബിടാനുള്ള ഇന്ത്യ-ഇസ്രായേൽ രഹസ്യ പദ്ധതി ഇന്ദിരാഗാന്ധി അംഗീകരിച്ചില്ല': മുൻ സിഐഎ ഉദ്യോഗസ്ഥൻ

'1982 മുതല്‍ 1985 വരെ ഞാന്‍ സര്‍ക്കാരിന് പുറത്തായിരുന്നു. സര്‍ക്കാരിന് പുറത്തായിരുന്നപ്പോഴാണ് അത് സംഭവിച്ചതെന്ന് ഞാന്‍ കരുതുന്നു

New Update
Untitled

ഡല്‍ഹി: മുന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് ബാര്‍ലോ ഞെട്ടിപ്പിക്കുന്ന ഒരു അവകാശവാദം ഉന്നയിച്ചു.

Advertisment

പാകിസ്ഥാനിലെ കഹൂട്ട ആണവ കേന്ദ്രത്തില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ ഇന്ത്യയും ഇസ്രായേലും സംയുക്തമായി നടത്തിയ ഓപ്പറേഷന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അംഗീകാരം നല്‍കിയിരുന്നില്ല എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ നീക്കത്തെ 'നാണക്കേട്' എന്ന് വിശേഷിപ്പിച്ച ബാര്‍ലോ, കഹൂട്ട ആണവ കേന്ദ്രം നശിപ്പിച്ചാല്‍ 'ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നു' എന്ന് പറഞ്ഞു.


'1982 മുതല്‍ 1985 വരെ ഞാന്‍ സര്‍ക്കാരിന് പുറത്തായിരുന്നു. സര്‍ക്കാരിന് പുറത്തായിരുന്നപ്പോഴാണ് അത് സംഭവിച്ചതെന്ന് ഞാന്‍ കരുതുന്നു. എപ്പോഴോ ഞാന്‍ അതിനെക്കുറിച്ച് കേട്ടിരുന്നു. പക്ഷേ അത് ഒരിക്കലും സംഭവിച്ചില്ല,' ബാര്‍ലോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'ഇന്ദിര ഗാന്ധി അത് അംഗീകരിച്ചില്ല എന്നത് ലജ്ജാകരമാണ്; അത് ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കുമായിരുന്നു.'

പാകിസ്ഥാന്റെ ആണവ പദ്ധതി നിര്‍ത്തലാക്കുന്നതിനായി ഇന്ത്യയും ഇസ്രായേലും കഹുതയിലെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി നിരവധി റിപ്പോര്‍ട്ടുകളും രഹസ്യരേഖകളും പറയുന്നു.

എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് യൂണിയനെതിരെ (യുഎസ്എസ്ആര്‍) വാഷിംഗ്ടണ്‍ നടത്തിയ യുദ്ധശ്രമങ്ങള്‍ കാരണം മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ അത്തരം ആക്രമണങ്ങള്‍ക്ക് എതിരായിരുന്നുവെന്ന് ബാര്‍ലോ അഭിപ്രായപ്പെട്ടു, പ്രത്യേകിച്ച് ഇസ്രായേലില്‍ നിന്ന്. 

'മെനാഷെം ബെഗിന്‍ അങ്ങനെ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ റീഗന്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ നിരാകരിക്കുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. കാരണം അത് അഫ്ഗാന്‍ പ്രശ്‌നത്തെ തടസ്സപ്പെടുത്തുമായിരുന്നു,' ബാര്‍ലോ പറഞ്ഞു. 


'നിങ്ങള്‍ സൂചിപ്പിച്ചതുപോലെ, മുനീര്‍ ഖാന്‍ പറഞ്ഞത്, മുജാഹിദീനിലേക്കുള്ള രഹസ്യ സഹായപ്രവാഹത്തെ അവര്‍ അടിസ്ഥാനപരമായി ബ്ലാക്ക് മെയിലിംഗിനായി ഉപയോഗിക്കുകയായിരുന്നു എന്നാണ്. ധയുഎസ് കോണ്‍ഗ്രസ് അംഗം സ്റ്റീഫന്‍പ സോളാഴ്‌സിനോട് മുനീര്‍ പറഞ്ഞത് അതാണ് - നിങ്ങള്‍ സഹായം പിന്‍വലിച്ചാല്‍, ഞങ്ങള്‍ ഇനി മുജാഹിദീനുകളെ പിന്തുണയ്ക്കില്ല.'     


പാകിസ്ഥാന്റെ ആണവ രഹസ്യങ്ങള്‍ 'വെളിപ്പെടുത്തുന്നതിലൂടെ' തന്റെ 'ജീവിതം നശിപ്പിക്കപ്പെട്ടു' എന്ന് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ബാര്‍ലോ അവകാശപ്പെട്ടു. 1980 കളില്‍ പാകിസ്ഥാന്‍ ആണവ പരിപാടി നടത്തുമ്പോള്‍ ബാര്‍ലോ സിഐഎയുടെ കൗണ്ടര്‍പ്രൊലിഫറേഷന്‍ ഓഫീസറായിരുന്നു .

Advertisment