/sathyam/media/media_files/2026/03/03/a1-2026-03-03-19-49-00.jpg)
ഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവേ, രാജ്യത്തിന്റെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്താൻ 5,083 കോടി രൂപയുടെ കരാറുകൾ ഒപ്പുവച്ച് കേന്ദ്രസർക്കാർ.
പുതു തലമുറ ഹെലികോപ്ടറുകൾക്കും മിസൈലുകൾക്കുമായാണ് പ്രതിരോധ മന്ത്രാലയം ഭീമൻ കരാറൊപ്പിട്ടത്.
/filters:format(webp)/sathyam/media/media_files/2026/03/03/warship-2026-03-03-19-39-34.jpg)
കോസ്റ്റ് ഗാർഡിന് ആറ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും നാവികസേനയ്ക്ക് സർഫസ്-ടു-എയർ വെർട്ടിക്കൽ ലോഞ്ച് - ഷ്ടിൽ മിസൈലുകളുമാണ് വാങ്ങുന്നത്.
ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പുവച്ചത്.
/filters:format(webp)/sathyam/media/media_files/2026/03/03/a2-2026-03-03-19-51-00.jpg)
2,901 കോടി രൂപ വിലമതിക്കുന്ന ലൈറ്റ് ഹെലികോപ്ടർ, ഓപ്പറേഷണൽ റോൾ ഉപകരണങ്ങൾ, എഞ്ചിനീയറിംഗ് സപ്പോർട്ട് പാക്കേജ്, പെർഫോമൻസ് അധിഷ്ഠിത ലോജിസ്റ്റിക്സ് സപ്പോർട്ട് എന്നിവയ്ക്കുള്ള കരാർ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായാണ് (ഇന്ത്യൻ- ഇൻഡിജിനസ് ഡിസൈൻഡ് ഡെവലപ്പ്ഡ് ആൻഡ് മാനുഫാക്ചേർഡ്) ഒപ്പുവച്ചത്.
നിലവിൽ പ്രവർത്തിക്കുന്ന എയർബോൺ പ്ലാറ്റ്‌ഫോമുകളേക്കാൾ മികച്ച അത്യാധുനിക സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് പുതിയ ഇരട്ട എഞ്ചിൻ ഹെലികോപ്ടർ. തീരത്തെ എയർ ഫീൽഡുകളിൽ നിന്നും കപ്പലുകളിൽ നിന്നും സമുദ്ര സുരക്ഷാ ദൗത്യങ്ങൾ ഏറ്റെടുക്കാൻ ഇവയ്ക്ക് കഴിയും.
കൃത്രിമ ദ്വീപുകളുടെ സുരക്ഷ, ഓഫ്‌ഷോർ ഇൻസ്റ്റലേഷനുകൾ, മത്സ്യത്തൊഴിലാളികളുടെയും സമുദ്രപരിസ്ഥിതിയുടെയും സുരക്ഷ എന്നീ ചുമതലകൾ നിറവേറ്റുന്നതിന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശേഷി ഈ കരാർ ഗണ്യമായി വർദ്ധിപ്പിക്കും.
/filters:format(webp)/sathyam/media/media_files/2026/03/03/indian-coast-guard-2026-03-03-19-55-51.jpg)
200ലധികം ചെറുകിട ഇടത്തരം സംരംഭങ്ങളിൽ നിന്ന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനാണ് പദ്ധതി. ഇത് ഏകദേശം 65 ലക്ഷം മണിക്കൂർ തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആത്മനിർഭർ ഭാരതിനോടും മെയ്ക്ക്-ഇൻ-ഇന്ത്യ സംരംഭത്തോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ കരാർ ശക്തിപ്പെടുത്തും. ഒപ്പം രാജ്യത്തിന്റെ സമുദ്ര സുരക്ഷയെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.
/filters:format(webp)/sathyam/media/media_files/2026/03/03/make-in-india-2026-03-03-19-57-23.jpg)
2,182 കോടി രൂപ വിലമതിക്കുന്ന സർഫസ്-ടു-എയർ ലംബ വിക്ഷേപണം - ഷെൽ മിസൈലുകളും അനുബന്ധ മിസൈൽ ഹോൾഡിംഗ് ഫ്രെയിമുകളും വാങ്ങുന്നതിനുള്ള കരാർ റഷ്യൻ ഫെഡറേഷനിലെ ജെ.എസ്.സി റോസോ ബോറോൺ എക്‌സ് പോർട്ടുമായാണ് ഒപ്പുവച്ചത്.
വിവിധ വ്യോമ ഭീഷണികൾക്കെതിരെ മുൻനിര യുദ്ധക്കപ്പലുകളുടെ പ്രതിരോധ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും.
/filters:format(webp)/sathyam/media/media_files/2026/03/03/rosoboronexport-2026-03-03-20-00-19.jpg)
ഇതിൻ്റെ ദ്രുത പ്രതികരണം, എല്ലാ കാലാവസ്ഥയിലുമുള്ള പ്രകടനശേഷി, മത്സരാധിഷ്ഠിത സമുദ്ര പരിതസ്ഥിതികളിൽ മെച്ചപ്പെട്ട അതിജീവനക്ഷമത എന്നിവ ഇന്ത്യൻ നാവികസേനയുടെ പ്ലാറ്റ്‌ഫോമുകളിലെ വൈവിധ്യമാർന്ന വ്യോമ പ്രതിരോധത്തെ ശക്തിപ്പെടുത്തും.
പരസ്പര വിശ്വാസത്തിലും തന്ത്രപരമായ വിന്യാസത്തിലുമൂന്നിയതും സുദീർഘവുമായ ഇന്ത്യ - റഷ്യ പ്രതിരോധ പങ്കാളിത്തത്തെ കരാർ കൂടുതൽ ശക്തമാക്കുന്നതായി കേന്ദ്രം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us