/sathyam/media/media_files/b6ZUu3wik6xy3z5e5o24.jpg)
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാനിയൻ യുദ്ധക്കപ്പലുകൾ സഹായം തേടിയിരുന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.
ഫെബ്രുവരി 28-നാണ് മേഖലയിലുള്ള തങ്ങളുടെ മൂന്ന് കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ അടുക്കാൻ അനുമതി വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടത്.
നയതന്ത്രപരമായ ചർച്ചകൾക്ക് ശേഷം മാർച്ച് ഒന്നിന് ഇന്ത്യ ഇതിന് അനുമതി നൽകി. തുടർന്ന് മാർച്ച് 4-ന് 'ഐആർഐഎസ് ലവാൻ' കൊച്ചിയിൽ എത്തിച്ചേർന്നു.
ഇന്ത്യയുടെ ആതിഥേയത്വത്തിൽ നടന്ന 'മിലാൻ-2026' നാവിക അഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന ആക്രമിക്കപ്പെട്ടത്.
അപകട സാഹചര്യത്തെ തുടർന്ന് നാവിക അഭ്യാസത്തിൽ പങ്കെടുക്കാനെത്തിയ രണ്ടാമത്തെ ഇറാനിയൻ യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്തും മൂന്നാമത്തെ യുദ്ധക്കപ്പൽ കൊച്ചി തീരത്തുമാണ് അടുപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us