ശ്മശാനം വീടിന് വെറും 10 മീറ്റര്‍ മാത്രം അകലെ. മൃതദേഹങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധം കാരണം അവിടെ താമസിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി. ഇഷ ഫൗണ്ടേഷൻ ശ്മശാന തർക്കത്തില്‍ ഒത്തുതീർപ്പിന് മധ്യസ്ഥനെ നിയമിച്ച് സുപ്രീം കോടതി

കോയമ്പത്തൂര്‍ സ്വദേശിയായ എസ്.എന്‍. സുബ്രഹ്‌മണ്യനാണ് ഇഷ ഫൗണ്ടേഷന്റെ ശ്മശാന നിര്‍മ്മാണത്തിനെതിരെ കോടതിയെ സമീപിച്ചത്.

New Update
Untitled

ഡല്‍ഹി: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച 'കായാന്ത സ്ഥാനം' ശ്മശാനവുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. രാജേന്ദ്രനെ കോടതി നിയോഗിച്ചു.

Advertisment

കോയമ്പത്തൂര്‍ സ്വദേശിയായ എസ്.എന്‍. സുബ്രഹ്‌മണ്യനാണ് ഇഷ ഫൗണ്ടേഷന്റെ ശ്മശാന നിര്‍മ്മാണത്തിനെതിരെ കോടതിയെ സമീപിച്ചത്.


ശ്മശാനം തന്റെ വീടിന് വെറും 10 മീറ്റര്‍ മാത്രം അകലെയാണെന്നും മൃതദേഹങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധം കാരണം അവിടെ താമസിക്കാന്‍ കഴിയുന്നില്ലെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും നിശ്ചിത ദൂരം പാലിക്കണമെന്ന നിയമം ഇവിടെ ലംഘിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നഗരപരിധിയിലുള്ള പല ശ്മശാനങ്ങളും ജനവാസ കേന്ദ്രങ്ങള്‍ക്ക് തൊട്ടടുത്താണെന്ന് കോടതി നിരീക്ഷിച്ചു.

ചെന്നൈയിലും കൊല്‍ക്കത്തയിലും ഇത്തരത്തില്‍ വീടുകള്‍ക്ക് തൊട്ടടുത്ത് ശ്മശാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ ഇഷ ഫൗണ്ടേഷന്‍ നല്ലൊരു കാര്യമാണ് ചെയ്യുന്നതെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി, ഹര്‍ജിക്കാരന്റെ വീട് ന്യായമായ വിപണി വില നല്‍കി വാങ്ങാന്‍ ഇഷ ഫൗണ്ടേഷന്‍ തയ്യാറാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിലൂടെ ഹര്‍ജിക്കാരന് ഇഷ്ടമുള്ള മറ്റൊരു സ്ഥലത്തേക്ക് താമസം മാറാന്‍ സാധിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

Advertisment