വെസ്റ്റ് ബാങ്കിൽ പ്രാർത്ഥിക്കുകയായിരുന്ന പലസ്തീൻകാരന് നേരെ ഇസ്രായേൽ സൈനികൻ വാഹനം ഇടിച്ചുകയറ്റി

സിവിലിയന്‍ വസ്ത്രം ധരിച്ച സൈനികന്‍ ഒരു തോക്കും കൈവശം വച്ചിരുന്നു. പലസ്തീന്‍കാരനെ വാഹനം ഇടിച്ചുകയറ്റിയ ശേഷം, സൈനികന്‍ അയാളെ ശകാരിക്കുകയും പിന്നീട് പോകുകയും ചെയ്തു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ടെല്‍ അവീവ്: വെസ്റ്റ് ബാങ്കിലെ റോഡരികില്‍ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരുന്ന ഒരു പലസ്തീന്‍ പൗരനിലേക്ക് ഒരു ഇസ്രായേലി റിസര്‍വ് സൈനികന്‍ തന്റെ വാഹനം ഇടിച്ചുകയറ്റിയതായി ആരോപണം.

Advertisment

വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സൈനികന്‍ പലസ്തീന്‍ പൗരനിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നത് വ്യക്തമാണ്..

സിവിലിയന്‍ വസ്ത്രം ധരിച്ച സൈനികന്‍ ഒരു തോക്കും കൈവശം വച്ചിരുന്നു. പലസ്തീന്‍കാരനെ വാഹനം ഇടിച്ചുകയറ്റിയ ശേഷം, സൈനികന്‍ അയാളെ ശകാരിക്കുകയും പിന്നീട് പോകുകയും ചെയ്തു. 


പിന്നീട്, ഇസ്രായേല്‍ സൈന്യം ഒരു പ്രസ്താവന ഇറക്കി, സൈനികന്‍ 'അധികാരത്തിന്റെ ഗുരുതരമായ ലംഘനം' നടത്തിയെന്നും അദ്ദേഹത്തിന്റെ ആയുധം പിടിച്ചെടുത്തുവെന്നും പറഞ്ഞു. 'ഒരു പലസ്തീന്‍ വ്യക്തിയുടെ മേല്‍ ആയുധധാരിയായ ഒരാള്‍ വാഹനം ഓടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു,' പ്രസ്താവനയില്‍ പറയുന്നു.


ഇസ്രായേലി മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആ മനുഷ്യന്‍ വീട്ടുതടങ്കലിലായിരുന്നെന്നും ഒരു ഗ്രാമത്തിനുള്ളില്‍ ഇസ്രായേലി പ്രതിരോധ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തുവെന്നുമാണ്. അതേസമയം, ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്കുകളൊന്നും ഇല്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. 

Advertisment