ജിറാഫിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ബഹിരാകാശ നിലയത്തിന് സമീപം കടന്നു പോയി

ഉയരം വെറും 265 മൈല്‍ (428 കിലോമീറ്റര്‍) മാത്രമായിരുന്നു - അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഏകദേശം തുല്യം.

New Update
Untitled

ഡല്‍ഹി: ജിറാഫിന്റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയുടെ സമീപത്ത് കൂടി കടന്നു പോയി. ഭൂമിക്ക് വളരെ അടുത്തായി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിന് താഴെയായാണ് ഛിന്നഗ്രഹം കടന്നു പോയത്.

Advertisment

എന്നാല്‍, നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും ഛിന്നഗ്രഹം കടന്നുപോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടത്തെക്കുറിച്ച് അറിഞ്ഞത്. 2025 ടിഎഫ് എന്നാണ് ഛിന്നഗ്രഹത്തിന്റെ പേര്. ഒരു ജിറാഫിന്റെ വലിപ്പമുള്ള (3.3 മുതല്‍ 9.8 അടി വരെ വീതിയുള്ള) ഈ വസ്തു ഒക്ടോബര്‍ 1 ന് രാത്രി 8:47 ന് അന്റാര്‍ട്ടിക്കയ്ക്ക് മുകളിലൂടെ കടന്നുപോയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. 


ഉയരം വെറും 265 മൈല്‍ (428 കിലോമീറ്റര്‍) മാത്രമായിരുന്നു - അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഏകദേശം തുല്യം. ഒരു ബഹിരാകാശ പേടകവും അതിന്റെ പാതയില്‍ ഉണ്ടായിരുന്നില്ല. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഡാറ്റ പുറത്തുവിട്ടു. 


ദക്ഷിണധ്രുവത്തിന് (അന്റാര്‍ട്ടിക്ക) മുകളിലൂടെ ആ ഉല്‍ക്കാശില അതിവേഗം കടന്നുപോയി. ഇഎസ്എയുടെ അഭിപ്രായത്തില്‍, ഉപഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുന്നതിനേക്കാള്‍ ഭൂമിയുടെ ഉപരിതലത്തോട് അടുത്തായിരുന്നു അത്. മണിക്കൂറുകള്‍ക്ക് ശേഷം കാറ്റലീന സ്‌കൈ സര്‍വേ (നാസ ധനസഹായത്തോടെ നടത്തിയ ഒരു ദൗത്യം) ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ ഇത് കണ്ടെത്തി. 


ഭൂമിയോട് അടുക്കുന്ന വസ്തുക്കളെ ഈ സര്‍വേ ട്രാക്ക് ചെയ്യുന്നു. അത് അന്തരീക്ഷത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍, അത് കത്തിജ്വലിച്ച് ഒരു തീഗോളമായി മാറുമായിരുന്നു. 

Advertisment