ഓടുന്ന കാറിൽ ഐടി മാനേജറെ ബലാത്സംഗം ചെയ്തു; കമ്പനി സിഇഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

വനിതാ എക്‌സിക്യൂട്ടീവ് മേധാവിയും ഭര്‍ത്താവും കമ്പനി സിഇഒയും കാറിലുണ്ടായിരുന്നുവെന്ന് ഇര പരാതിയില്‍ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
crime

ഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരില്‍ ഐടി കമ്പനി മാനേജരെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു. പിറന്നാള്‍ ആഘോഷത്തിന് ശേഷം യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കമ്പനിയുടെ സിഇഒയും വനിതാ എക്‌സിക്യൂട്ടീവ് മേധാവിയും ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഉദയ്പൂരിലെ ഒരു സ്വകാര്യ ഐടി കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. ശനിയാഴ്ച രാത്രി ഒരു പിറന്നാള്‍ പാര്‍ട്ടി നടന്നു. 


പാര്‍ട്ടി അവസാനിച്ച് എല്ലാ അതിഥികളും പോയതോടെ ഇര ഒറ്റപ്പെട്ടു. ആ സമയത്ത്, കമ്പനിയുടെ വനിതാ എക്‌സിക്യൂട്ടീവ് മേധാവി അവരെ കാറില്‍ സുരക്ഷിതമായി വീട്ടില്‍ എത്തിക്കാന്‍ വാഗ്ദാനം ചെയ്തു.

വനിതാ എക്‌സിക്യൂട്ടീവ് മേധാവിയും ഭര്‍ത്താവും കമ്പനി സിഇഒയും കാറിലുണ്ടായിരുന്നുവെന്ന് ഇര പരാതിയില്‍ പറഞ്ഞു.

 വീട്ടിലേക്കുള്ള യാത്രാമധ്യേ, പ്രതി ഒരു കടയില്‍ നിന്ന് പാനീയം വാങ്ങി ഇരയ്ക്ക് നല്‍കി. അത് കഴിച്ചയുടനെ ബോധരഹിതയായി വീണു എന്നാണ് ആരോപണം. ആ അവസ്ഥയില്‍, രണ്ട് പ്രതികളും കൂട്ടബലാത്സംഗം ചെയ്തു. പിറ്റേന്ന് രാവിലെയാണ് സംഭവം യുവതിക്ക് മനസ്സിലായത്.

Advertisment