വ്യാപാര ചർച്ചകൾക്കും വെടിനിർത്തൽ ചർച്ചകൾക്കും യാതൊരു ബന്ധവുമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളെ നിരാകരിച്ച് എസ് ജയശങ്കർ

മറുപടി ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു,' ന്യൂസ് വീക്ക് സിഇഒ ദേവ് പ്രഗാദുമായുള്ള സംഭാഷണത്തില്‍ ജയശങ്കര്‍ പറഞ്ഞു.

New Update
Untitledcloud

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള ഡല്‍ഹിയുടെ നിലപാട് വീണ്ടും വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

Advertisment

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയുണ്ടെന്ന അവകാശത്തെ അദ്ദേഹം തള്ളി. വ്യാപാര ചര്‍ച്ചകളും വെടിനിര്‍ത്തല്‍ ചര്‍ച്ചകളും പൂര്‍ണ്ണമായും വേറിട്ടവയാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.


'മെയ് 9-ന് രാത്രി, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമ്പോള്‍ ഞാന്‍ മുറിയില്‍ ഉണ്ടായിരുന്നു. പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ വലിയ ആക്രമണം നടത്താന്‍ പദ്ധതിയിടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


മറുപടി ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു,' ന്യൂസ് വീക്ക് സിഇഒ ദേവ് പ്രഗാദുമായുള്ള സംഭാഷണത്തില്‍ ജയശങ്കര്‍ പറഞ്ഞു.

ആ രാത്രിയില്‍ പാകിസ്ഥാന്‍ വന്‍ തോതിലുള്ള ആക്രമണം നടത്തിയെങ്കിലും ഇന്ത്യ ഉടന്‍ തന്നെ ശക്തമായ തിരിച്ചടിയിട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

'അടുത്ത ദിവസം രാവിലെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അദ്ദേഹത്തെ ബന്ധപ്പെട്ടു, പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു.


അതേ ദിവസം തന്നെ, പാകിസ്ഥാന്‍ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുള്ള, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയുമായി നേരിട്ട് ബന്ധപ്പെട്ടു വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചു,' ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.


ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്ഥാന്‍ ഭീകര താവളങ്ങള്‍ നശിപ്പിക്കാന്‍ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങളുടെയും ശത്രുത അവസാനിപ്പിക്കാന്‍ ശ്രമം ഉണ്ടായതായി ട്രംപ് പല തവണ അവകാശപ്പെട്ടിട്ടുണ്ട്.

Advertisment