വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ് എസ് ജയശങ്കര്‍; അതിര്‍ത്തി പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ മുന്‍ സര്‍ക്കാരില്‍ അവര്‍ കൈകാര്യം ചെയ്ത മന്ത്രിസ്ഥാനങ്ങള്‍ നിലനിര്‍ത്തിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Jaishankar

ഡല്‍ഹി: വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റെടുത്ത് എസ് ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിലനിര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ചുമതലയേറ്റെടുത്തത്.
 
രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ മുന്‍ സര്‍ക്കാരില്‍ അവര്‍ കൈകാര്യം ചെയ്ത മന്ത്രിസ്ഥാനങ്ങള്‍ നിലനിര്‍ത്തിയിരുന്നു.

Advertisment

വിദേശകാര്യ മന്ത്രാലയത്തെ നയിക്കാനുള്ള ചുമതല ഒരിക്കല്‍ക്കൂടി ലഭിക്കുക എന്നത് മഹത്തായ ബഹുമതിയാണ്. കഴിഞ്ഞ ടേമില്‍ ഈ മന്ത്രിസഭ മികച്ച പ്രകടനമാണ് നടത്തിയത്. വാക്സിന്‍ മൈത്രി സപ്ലൈസ് ഉള്‍പ്പെടെ കോവിഡിന്റെ വെല്ലുവിളികള്‍ ഞങ്ങള്‍ ഏറ്റെടുത്തു. ഓപ്പറേഷന്‍ ഗംഗ, ഓപ്പറേഷന്‍ കാവേരി തുടങ്ങിയ നിര്‍ണായക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവും ഞങ്ങളായിരുന്നു. 

കഴിഞ്ഞ ദശകത്തില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഈ മന്ത്രാലയം വളരെ ജനകേന്ദ്രീകൃത മന്ത്രാലയമായി മാറി. ഞങ്ങളുടെ മെച്ചപ്പെട്ട പാസ്പോര്‍ട്ട് സേവനങ്ങളും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ഞങ്ങള്‍ നല്‍കുന്ന കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ പിന്തുണയും നിങ്ങള്‍ക്ക് കാണാന്‍ കഴിയും..., എസ് ജയശങ്കര്‍ പറഞ്ഞു.

അതിര്‍ത്തിയിലെ ചൈനയുടെ ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ കൈകാര്യം ചെയ്യുക, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഉക്രെയ്‌നിലെ സംഘര്‍ഷവും കണക്കിലെടുത്ത് ഇന്ത്യയുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്നിവയാണ് എസ് ജയശങ്കറിന്റെ രണ്ടാം ടേമിലെ പ്രധാന മുന്‍ഗണനകള്‍.

Advertisment