ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ പത്താം രാത്രിയും വെടിനിര്‍ത്തല്‍ ലംഘനം. തിരിച്ചടിച്ച് ഇന്ത്യ. ആര്‍ക്കും പരിക്കില്ല

'2025 മെയ് 0304 രാത്രിയില്‍, പാകിസ്ഥാന്‍ ആര്‍മി പോസ്റ്റുകള്‍ നിയന്ത്രണരേഖയ്ക്ക് കുറുകെ പ്രകോപനമില്ലാതെ വെടിവച്ചു,' കരസേന വക്താവ് പറഞ്ഞു.

New Update
jammu

ഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ പത്താം രാത്രിയും വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് പാകിസ്ഥാന്‍ സൈന്യം.

Advertisment

കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ മേഖലകളിലാണ് പ്രകോപനമില്ലാതെ പാക് ആക്രമണം. ഇതിന് ഇന്ത്യന്‍ സൈന്യം തക്കതായ  മറുപടി നല്‍കി.


'2025 മെയ് 0304 രാത്രിയില്‍, പാകിസ്ഥാന്‍ ആര്‍മി പോസ്റ്റുകള്‍ നിയന്ത്രണരേഖയ്ക്ക് കുറുകെ പ്രകോപനമില്ലാതെ വെടിവച്ചു,' കരസേന വക്താവ് പറഞ്ഞു.


വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ സൈന്യം ആരംഭിച്ച അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.


ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളടക്കം 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇരുവിഭാഗവും തമ്മില്‍ വെടിവയ്പ്പ് നടക്കുന്നത് .