ഡല്‍ഹി: കഴിഞ്ഞ രാത്രി പാകിസ്ഥാൻ മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണം നടത്തിയതിനെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിലെത്തി.
ഇസ്ലാമാബാദ് ഇന്നും ഭയത്തിന്റെ പിടിയിലാണെന്ന് കോണ്‍ഗ്രസ് എംപി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ. 'രാജ്യം മുഴുവന്‍ സായുധ സേനയ്ക്കൊപ്പം നില്‍ക്കുന്നു... അവര്‍ (പാകിസ്ഥാന്‍) ഇന്നും ഭയത്തിലാണ്.
1965 ലും 1971 ലും പോലും അവര്‍ ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യം വച്ചിരുന്നു. എല്ലാ രാജ്യങ്ങളും പാകിസ്ഥാനെ ബഹിഷ്‌കരിക്കണം.
ഞാന്‍ ഒരു അതിര്‍ത്തി പട്ടണത്തില്‍ നിന്നുള്ളയാളായതിനാല്‍, എന്റെ പ്രതിമാസ ശമ്പളം ദേശീയ പ്രതിരോധ ഫണ്ടിലേക്ക് (എന്‍ഡിഎഫ്) സംഭാവന ചെയ്തിട്ടുണ്ട്. ഓരോ പൗരനും രാജ്യത്തിന് സംഭാവന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.