ഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ കമാന്‍ഡര്‍ മുദാസര്‍ ഖാദിന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാന്‍ സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതായി റിപ്പോര്‍ട്ട്.
മെയ് 7 ന് പുലര്‍ച്ചെ 1.30 ഓടെ, ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ചതില്‍ കൊല്ലപ്പെട്ടത് നിരവധി ഭീകരര്‍ മുദാസര്‍ ഖാദിയാന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസ്ഹര്‍, ഖാലിദ് (അബു ആകാശ), മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നിവരാണെന്ന് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട ഈ ഭീകരര്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളിലെ ഏറ്റവും ഉന്നത വ്യക്തികളില്‍ ചിലരായിരുന്നു. ഇവര്‍ക്ക് ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷെ-ഇ-മുഹമ്മദ് എന്നിവയുമായി ശക്തമായ ബന്ധമുണ്ടായിരുന്നു.
ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ മൂത്ത ഭാര്യാ സഹോദരനും ബഹാവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലാഹ് എന്ന സംഘടനയുടെ തലവനുമായ ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടു.
മേഖലയിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതില്‍ പ്രശസ്തനായ ജമീല്‍ ജെയ്ഷെ മുഹമ്മദിന്റെ പ്രധാന പ്രത്യയശാസ്ത്രജ്ഞനും ഫണ്ട് ശേഖരണക്കാരനുമായിരുന്നു.
അസറിന്റെ മറ്റൊരു ഭാര്യാസഹോദരനും ഐസി-814 വിമാനറാഞ്ചല്‍ കേസില്‍ തിരയുന്ന ഉസ്താദ് ജി എന്ന മുഹമ്മദ് യൂസഫ് അസ്ഹര്‍ ജെയ്ഷെ മുഹമ്മദിന്റെ കശ്മീര്‍ പ്രവര്‍ത്തനങ്ങളില്‍ വളരെക്കാലമായി നിര്‍ണായക പങ്കുവഹിച്ചിരുന്നു.