ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 100 ഭീകരരില്‍ ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ 5 കൊടും ഭീകരര്‍. കൊല്ലപ്പെട്ട 5 കൊടും ഭീകരർ ഇവരാണ്

ജെയ്ഷെ മുഹമ്മദിന്റെ പിഒകെയിലെ ഓപ്പറേഷണല്‍ കമാന്‍ഡറായ മുഫ്തി അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകനാണ് ഇയാള്‍.

New Update
jammu

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 100 ഭീകരരില്‍ ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ 5 കൊടും ഭീകരര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈന്യം.

Advertisment

ലഷ്‌കറെ തയിബയുടെ മുദാസര്‍ ഖാദിയാന്‍ ഖാസ്, ഖാലിദ് എന്ന അബു ആകാശ എന്നിവരും ജെയ്ഷെ മുഹമ്മദിലെ മുഹമ്മദ് യൂസഫ് അസ്ഹര്‍, ഹാഫിസ് മുഹമ്മദ് ജലീല്‍, മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നിവരുമാണ് കൊല്ലപ്പെട്ട ഭീകരരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മുഹമ്മദ് യൂസഫ് അസ്ഹര്‍

ഉസ്താദ് ജി, മുഹമ്മദ് സലിം, ഘോസി സാഹബ് തുടങ്ങിയ അപരനാമങ്ങളിലും അറിയപ്പെടുന്ന അസ്ഹര്‍, ഓപ്പറേഷന്‍ സിന്ദൂറിലൂടെ കൊല്ലപ്പെട്ട കൊടും ഭീകരരില്‍ പ്രധാനിയാണ്. ജെയ്ഷെ മുഹമ്മദിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായ ഈ ഭീകരന്‍, ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരി ഭര്‍ത്താവാണ്.

1999 ലെ കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു. വിമാനറാഞ്ചലിനുശേഷം, യൂസഫ് അസ്ഹര്‍ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനിയായി മാറുകയും ഇന്ത്യ തിരയുന്ന കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 2000 മുതല്‍ ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് പട്ടികയിലും ഈ ഭീകരന്റെ പേരുണ്ട്.

മുദാസര്‍ ഖാദിയാന്‍ ഖാസ്

മുരീദ്‌കെയിലെ ലഷ്‌കറെ തയിബയുടെ ആസ്ഥാനമായി കണക്കാക്കപ്പെടുന്ന മര്‍കസ് തൈബയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഖാസ് ആണ്. ലഷ്‌കറെ തയിബ തലവന്‍ ഹാഫിസ് മുഹമ്മദ് സയീദ് തന്റെ പ്രധാന പ്രഭാഷണങ്ങള്‍ നടത്തുന്നതും ഭീകരാക്രമണ ആസൂത്രണത്തിന് മേല്‍നോട്ടം വഹിക്കുന്നതും ഇവിടെവച്ചാണ്.

26/11 ഭീകരരായ അജ്മല്‍ കസബിനും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കും പരിശീലനം നല്‍കിയത് ഈ ഭീകരകേന്ദ്രത്തിലാണ്. മുദാസര്‍, അബു ജുന്‍ഡാല്‍ എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്ന ഖാസിനെ ലഷ്‌കറെ തയിബ ഡെപ്യൂട്ടി മേധാവി സൈഫുള്ള ഖാലിദ് കസൂരിയാണ് റിക്രൂട്ട് ചെയ്തത്. ഹാഫിസ് സയീദിന്റെ മരുമകന്‍ഹാഫിസ് ഖാലിദ് വലീദിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹാഫിസ് മുഹമ്മദ് ജമീല്‍

ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകന്‍ മസൂദ് അസറിന്റെ ഭാര്യാസഹോദരനാണ് ഹാഫിസ് മുഹമ്മദ് ജമീല്‍. പാകിസ്ഥാന്‍ പഞ്ചാബിലെ ബഹവല്‍പൂരിലുള്ള ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്‌ഫെ ചുമതലക്കാരനും മസൂദ് അസറിന്റെ വിശ്വസ്തനുമായിരുന്നു. ജമീലിന്റെ കുടുംബാംഗങ്ങളും വ്യോമാക്രമണത്തില്‍ മരിച്ചതായി സംശയിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

മുഹമ്മദ് ഹസന്‍ ഖാന്‍

ജെയ്ഷെ മുഹമ്മദിന്റെ പിഒകെയിലെ ഓപ്പറേഷണല്‍ കമാന്‍ഡറായ മുഫ്തി അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകനാണ് ഇയാള്‍.

ജമ്മു കശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറുന്നതിനുമുമ്പ്, അവര്‍ക്കുള്ള പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസാഫറാബാദിലെ മര്‍കസ് സയ്യിദ്ന ബിലാല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള പ്രധാന ജെയ്ഷെ മുഹമ്മദ് പരിശീലന സൗകര്യങ്ങള്‍ കശ്മീരിയുടെ മേല്‍നോട്ടത്തിലാണ്.

ഖാലിദ് എന്ന അബു ആകാശ

ലഷ്‌കറെ തയിബ ഭീകരനാണ് ഖാലിദ് എന്ന് ഇന്ത്യന്‍ സൈന്യംപറഞ്ഞു. ജമ്മു കശ്മീരില്‍ നിരവധി ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ട ഖാലിദ്, അഫ്ഗാനിസ്ഥാനില്‍ നിന്ന് ലഷ്‌കറെ തയിബയ്ക്കുവേണ്ടി ആയുധങ്ങള്‍ കടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.