ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരരുടെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ അമൃതപാല്‍ സിംഗ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ശ്രീനഗറിലെ ഷഹീദ് ഗുഞ്ച് മേഖലയിലാണ് അജ്ഞാതരായ ഭീകരര്‍ വെടിയുതിര്‍ത്തത്.
കഴിഞ്ഞ ദിവസം കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു. കുൽഗാമിലെ ദംഹൽ ഹൻജി പോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് കശ്മീർ സോൺ പോലീസ് എക്‌സിലൂടെ അറിയിച്ചു.
വ്യാഴാഴ്ച പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് വെടിവയ്പുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.