ഒഴിവാക്കപ്പെട്ട വോട്ടർമാരെ ഉൾപ്പെടുത്തൽ: സുപ്രീംകോടതി നിർദേശത്തിലൂടെ തെരഞ്ഞെടുപ്പ് കമീഷ​ൻ തുറന്നുകാട്ടപ്പെട്ടുവെന്ന് ജയറാം രമേശ്

New Update
jayaram ramesh

ന്യൂഡൽഹി: ബിഹാർ എസ്.ഐ.ആർ വിഷയത്തിൽ സുപ്രീംകോടതി നിർദേശത്തെ സ്വാഗതം ചെയ്ത കോൺഗ്രസ്. ഇതിലൂടെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ ‘ക്രൂരമായ ആക്രമണ’ത്തെ പൂർണമായും തുറന്നുകാട്ടപ്പെട്ടുവെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

Advertisment

രാഷ്ട്രീയ പാർട്ടികളെ ഈ പ്രക്രിയയിൽ ഉൾപ്പെടുത്തിക്കൊണ്ട് പുനഃപരിശോധന കൂടുതൽ ഉൾക്കൊള്ളൽപരമാക്കാൻ സുപ്രീം കോടതി സംരക്ഷണ മതിലുകൾ സ്ഥാപിച്ചുവെന്നും ഇതുവരെയുള്ള ഇ.സി.ഐയുടെ സമീപനം വോട്ടർമാരുടെ താൽപര്യങ്ങൾക്ക് വിരുദ്ധവും തടസ്സപ്പെ​ടുത്തുന്നതുമാ​യിരുന്നുവെന്നും പ്രതിപക്ഷ പാർട്ടി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക്, ഓഫ്​ലൈൻ ആയും ഓൺലൈൻ ആയും അപേക്ഷ സമർപ്പിക്കാൻ അനുവദിക്കണമെന്ന് സുപ്രീംകോടതി ഇ.സി.ഐയോട് നിർദേശിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ പ്രതികരണം.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആധാർ കാർഡോ മറ്റ് 11 രേഖകളിൽ ഏതെങ്കിലും ഒന്നിനൊപ്പമോ വോട്ടർമാർക്ക് അവകാശത്തിനായുള്ള ​അപേക്ഷകൾ സമർപ്പിക്കാൻ അനുവദിച്ചു.

65 ലക്ഷം ഒഴിവാക്കപ്പെട്ട വോട്ടർമാരുമായി ബന്ധപ്പെട്ട എതിർപ്പുകൾ സമർപ്പിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വരാത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ച സുപ്രീംകോടതി, കോടതി നടപടികളിൽ അവരെ ഉൾപ്പെടുത്താൻ ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറോട് നിർദേശിച്ചു.

Advertisment