പശ്ചിമേഷ്യൻ യുദ്ധം: പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് എസ്. ജയശങ്കർ. യൂദ്ധം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു; നയതന്ത്ര ചർച്ചകളിലൂടെ സമാധാനം വേണമെന്ന് ആഹ്വാനം

യുദ്ധസാഹചര്യത്തില്‍ ഇവരെ സംരക്ഷിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ ഏകോപിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍-അമേരിക്ക സംഘര്‍ഷം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയില്‍ പ്രസ്താവന നടത്തി. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും മേഖലയിലെ സമാധാനത്തിനായി നയതന്ത്ര ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Advertisment

ഗള്‍ഫ് മേഖലയിലുള്ള ഏകദേശം ഒരുകോടി ഇന്ത്യക്കാരുടെയും ഇറാനിലുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെയും സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. യുദ്ധസാഹചര്യത്തില്‍ ഇവരെ സംരക്ഷിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ ഏകോപിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.


ഇന്ത്യയുടെ എണ്ണ-വാതക ആവശ്യങ്ങളുടെ പ്രധാന സ്രോതസ്സായ പശ്ചിമേഷ്യയിലെ അസ്ഥിരത രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുമെന്ന് ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി. ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ ബാധിക്കാതെ നോക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

എണ്ണവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിപണിയിലെ റിസ്‌ക്കുകള്‍ ലഘൂകരിക്കാന്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് വിദേശകാര്യ മന്ത്രാലയം പൂര്‍ണ്ണ നയതന്ത്ര പിന്തുണ നല്‍കുന്നുണ്ട്.


ഫെബ്രുവരി 28-ന് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയില്‍ ആരംഭിച്ച സംഘര്‍ഷം ലബനനിലേക്കും മറ്റും വ്യാപിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.


പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും ഇരുവിഭാഗത്തോടും സംയമനം പാലിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടതായും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ തന്ത്രപ്രധാന താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

Advertisment