ജഗ്ദീപ് ധന്‍ഖറിന്റെ യോഗത്തില്‍ ജെ പി നദ്ദ എന്തുകൊണ്ട് പങ്കെടുത്തില്ല? കോണ്‍ഗ്രസിന്റെ ചോദ്യത്തിന് മറുപടി

ഇതിനുശേഷം, അവരുടെ അഭാവത്തെക്കുറിച്ച് ഉപരാഷ്ട്രപതിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്ന് ജെപി നദ്ദ പറഞ്ഞു. 

New Update
Untitled

ഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ വിളിച്ചുചേര്‍ത്ത ബിസിനസ് അഡൈ്വസറി കമ്മിറ്റി (ബിഎസി) യോഗത്തില്‍ താനും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും പങ്കെടുക്കില്ലെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി പ്രസിഡന്റുമായ ജെ പി നദ്ദ വ്യക്തമാക്കി.

Advertisment

തിങ്കളാഴ്ച വൈകുന്നേരമാണ് ഈ യോഗം നടന്നത്, തൊട്ടുപിന്നാലെ ധന്‍ഖര്‍ തന്റെ സ്ഥാനം രാജിവച്ചു. നദ്ദയുടെയും റിജിജുവിന്റെയും അഭാവത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.


ഇതിനുശേഷം, അവരുടെ അഭാവത്തെക്കുറിച്ച് ഉപരാഷ്ട്രപതിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്ന് ജെപി നദ്ദ പറഞ്ഞു. 

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായുള്ള ഒരു സുപ്രധാന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നദ്ദ ഈ പ്രസ്താവന നടത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവരും ആ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Advertisment