കനയ്യ ലാൽ കൊലക്കേസ്: ജാവേദിന്റെ ജാമ്യത്തിനെതിരായ ഹർജി തള്ളി

യാഷ് തേലിയുടെ അഭിഭാഷകന്‍ വാദിച്ചത് ജാവേദിന്റെ പങ്ക് നിര്‍ണായകമായിരുന്നു എന്നാണ്. ആ സമയത്ത് കനയ്യ എവിടെയായിരുന്നുവെന്ന് അയാള്‍ അക്രമികളോട് പറഞ്ഞിരുന്നു.

New Update
Untitled

ഡല്‍ഹി: 2022 ല്‍ ക്രൂരമായി കൊല്ലപ്പെട്ട ഉദയ്പൂര്‍ ആസ്ഥാനമായുള്ള തയ്യല്‍ക്കാരന്‍ കനയ്യ ലാലിന്റെ മകനും എന്‍ഐഎയും സമര്‍പ്പിച്ച ഹര്‍ജികള്‍ ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി.


Advertisment

മുഹമ്മദ് ജാവേദിന് ജാമ്യം അനുവദിച്ച രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ജാവേദിന് ജാമ്യം നല്‍കിയ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍.ഐ.എയും കനയ്യ ലാലിന്റെ മകന്‍ യാഷ് തെലിയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു


യാഷ് തേലിയുടെ അഭിഭാഷകന്‍ വാദിച്ചത് ജാവേദിന്റെ പങ്ക് നിര്‍ണായകമായിരുന്നു എന്നാണ്. ആ സമയത്ത് കനയ്യ എവിടെയായിരുന്നുവെന്ന് അയാള്‍ അക്രമികളോട് പറഞ്ഞിരുന്നു.

കുറ്റകൃത്യത്തിന്റെ ഗൗരവം ആഴത്തില്‍ പരിഗണിക്കാതെയാണ് രാജസ്ഥാന്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്, അത് നീതിയുക്തമല്ല. രാജ്യമെമ്പാടും വര്‍ഗീയ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തിലാണ് കൊലപാതകം നടന്നത്.


കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നും, ആയുധങ്ങള്‍ വാങ്ങിയെന്നും, സ്ഥലം സന്ദര്‍ശിച്ചുവെന്നും, ഒളിത്താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ജാവേദിനെ ഏര്‍പ്പാടാക്കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.


സംഭവ ദിവസം, പ്രതികള്‍ ഉപഭോക്താക്കളായി വേഷമിട്ട് കനയ്യ ലാല്‍ ടെയ്ലറുടെ കടയില്‍ കയറി. അദ്ദേഹം അളവുകള്‍ എടുക്കുന്നതിനിടെ, പ്രതികള്‍ ഒരു ക്യാമറ സ്ഥാപിക്കുകയും വര്‍ഗീയ മുദ്രാവാക്യം വിളിക്കുകയും കനയ്യ ലാലിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.

അതേസമയം, പ്രതിയായ ജാവേദ് കനയ്യ ലാലിന്റെ കടയ്ക്ക് സമീപമുള്ള ഒരു കടയില്‍ ജോലി ചെയ്തിരുന്നുവെന്നും കനയ്യ ലാലിനെ എവിടെ കണ്ടെത്താമെന്ന് ജാവേദ് അക്രമികള്‍ക്ക് സൂചന നല്‍കിയിരുന്നുവെന്നും എന്‍ഐഎ വാദത്തില്‍ പറഞ്ഞു.

Advertisment