വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് വളരെ ആക്രമണകാരി. സെയ്ഫിനെ നിരവധി തവണ കുത്തി. എന്നാല്‍ വീട്ടില്‍ നിന്നും ഒന്നും മോഷ്ടിച്ചിട്ടില്ല. ആഭരണങ്ങളിലൊന്നും തൊട്ടില്ല. ആക്രമണ ശേഷം കരിഷ്മ തന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയെന്ന് കരീന പോലീസിനോട്

ആ സംഭവം തന്നെ വളരെയധികം വിഷമിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്ന് കരീന പറഞ്ഞു. സഹോദരി കരിഷ്മ കപൂര്‍ തന്നെ വീട്ടിലേക്ക് കൊണ്ടുപോയി.

New Update
Saif saved Jeh from attacker, Karisma took me to her home: Kareena to cops

മുംബൈ: തന്റെ ഭര്‍ത്താവ് സെയ്ഫ് അലി ഖാനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആക്രമിച്ച പ്രതി വളരെ ആക്രമണകാരിയാണെന്നും നിരവധി തവണ സെയ്ഫിനെ കുത്തിയെന്നും എന്നാല്‍ വീട്ടില്‍ നിന്നും ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും നടി കരീന കപൂര്‍.

Advertisment

വ്യാഴാഴ്ച രാവിലെ സംഭവസമയത്ത് താന്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നുവെന്നും നടി ബാന്ദ്ര പോലീസില്‍ മൊഴി നല്‍കി.


ദമ്പതികളുടെ ഇളയ മകന്‍ ജഹാംഗീറിന്റെ കിടപ്പുമുറിയിലാണ് അക്രമിയെ ആദ്യം കണ്ടത്. തുടര്‍ന്ന് ഒരു വീട്ടുജോലിക്കാരി ബഹളം വച്ചു. സ്ത്രീകളെയും കുട്ടിയെയും രക്ഷിക്കാന്‍ സെയ്ഫ് ഇടപെട്ടുവെന്നും കരീന പോലീസിനോട് പറഞ്ഞു


സെയ്ഫിന് ആറ് കുത്തേറ്റു. സംഭവത്തില്‍ സ്ത്രീകളെയും കുട്ടികളെയും അപ്പാര്‍ട്ട്‌മെന്റിന്റെ 12-ാം നിലയിലേക്ക് മാറ്റിയെന്നും കരീന പറഞ്ഞു. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ അക്രമി എടുത്തില്ലെന്നും നടി പറഞ്ഞു.

ആ സംഭവം തന്നെ വളരെയധികം വിഷമിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്ന് കരീന പറഞ്ഞു. സഹോദരി കരിഷ്മ കപൂര്‍ തന്നെ വീട്ടിലേക്ക് കൊണ്ടുപോയി.


ആക്രമണത്തിന് ശേഷം രക്തസ്രാവമുണ്ടായ സെയ്ഫിനൊപ്പം ഒരു ഓട്ടോറിക്ഷയില്‍ ലീലാവതി ആശുപത്രിയിലേക്ക് പോയത് ദമ്പതികളുടെ ഏഴ് വയസ്സുള്ള മകന്‍ തൈമൂറും ഒരു വീട്ടുജോലിക്കാരിയുമാണ്


സെയ്ഫിന്റെ മൂത്ത മകന്‍ ഇബ്രാഹിം അലി ഖാന്‍ ഒരു ഓട്ടോയില്‍ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നിരുന്നത്.

Advertisment