ലേയിൽ നടന്ന പ്രതിഷേധത്തിൽ 50 പേർ അറസ്റ്റിലായി, ലഡാക്കിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു; കാർഗിലും വിജനമായി

സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലഡാക്ക് ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.

New Update
Untitled

ജമ്മു: ലേയില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അക്രമാസക്തമായ ഏറ്റുമുട്ടലിനുശേഷം, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് പൂര്‍ണ്ണമായ അടച്ചുപൂട്ടലിന് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് കാര്‍ഗിലില്‍ ജീവിതം സ്തംഭിച്ചു. 

Advertisment

സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലഡാക്ക് ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.


കഴിഞ്ഞ ബുധനാഴ്ച ലേയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ഒരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഉള്‍പ്പെടെ 50 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ബുധനാഴ്ച രാത്രി ആരംഭിച്ച അറസ്റ്റ് ഇപ്പോഴും തുടരുകയാണ്. അക്രമത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Advertisment