കര്‍ണാടക മുന്‍ ഡി.ജി.പിയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ഭാര്യ കഴുത്തിലെ ഞരമ്പ് മുറിച്ചുള്ള കൊലയെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞു

തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പല്ലവിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൃതിയെ മാനസിക പരിശോധനയ്ക്കായി നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു.

New Update
karnataka

ബംഗളൂരു:  കര്‍ണാടക മുന്‍ ഡി.ജി.പിയെ കൊല ചെയ്ത ഭാര്യ കഴുത്തിന് സമീപം ഞരമ്പുകളും രക്തക്കുഴലുകളും മുറിഞ്ഞാല്‍ ഒരാള്‍ എങ്ങനെ മരിക്കുമെന്ന് ഗൂഗിളില്‍ ഗവേഷണം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് ഭാര്യ പല്ലവി ഇക്കാര്യം ഗൂഗിളില്‍ തിരഞ്ഞിരുന്നു.

Advertisment

ഞായറാഴ്ച വൈകുന്നേരമാണ് ബെംഗളൂരുവിലെ വസതിയില്‍ ഓം പ്രകാശിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഭാര്യ പല്ലവിയെയും ദമ്പതികളുടെ മകള്‍ കൃതിയെയും കസ്റ്റഡിയിലെടുത്തു.


തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പല്ലവിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൃതിയെ മാനസിക പരിശോധനയ്ക്കായി നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു.


തിങ്കളാഴ്ച വൈകുന്നേരം പോലീസ് പല്ലവിയെ ഇന്‍ക്വസ്റ്റിനായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഗാര്‍ഹിക പീഡനമാണ് കൊലപാതക കാരണമെന്നാണ് വ്യക്തമാക്കിയത്.


ഭര്‍ത്താവിനെ കുത്തുന്നതിന് മുമ്പ്, തന്നെ സ്വന്തം വീട്ടില്‍ ബന്ദിയാക്കി വച്ചിരിക്കുകയാണെന്നും നിരന്തര നിരീക്ഷണത്തിലാണെന്നും അവകാശപ്പെട്ട് പല്ലവി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ പങ്കിട്ടതായി റിപ്പോര്‍ട്ടുണ്ട്.