/sathyam/media/media_files/2025/09/30/vijay-2025-09-30-17-03-16.webp)
ചെന്നൈ: തമിഴ്‌നാട്ടിൽ വലിയ ചർച്ചയായ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ പൂർണമായും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ.).
/filters:format(webp)/sathyam/media/media_files/2025/09/30/vijay-2025-09-30-17-03-16.webp)
മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ മാസവും 5000 രൂപ വീതം സഹായധനം നൽകുമെന്ന് ടി.വി.കെ. അറിയിച്ചു.
കൂടാതെ, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായും പാർട്ടി വഹിക്കുമെന്നും, കുടുംബങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നും പ്രഖ്യാപനമുണ്ട്.
ദുരന്തഭൂമിയിലെ വിജയ്‌യുടെ സന്ദർശന കാര്യങ്ങളും പാർട്ടി വേഗത്തിലാക്കുന്നുണ്ട്.
ഈ മാസം 17-ന് വിജയ് എത്തുമെന്ന് നേരത്തെ അനൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, സന്ദർശന വിവരം പോലീസിനെ അറിയിക്കുകയും ഡി.ജി.പിയിൽ നിന്ന് കൃത്യമായ അനുമതി വാങ്ങി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ ശേഷം മാത്രമായിരിക്കും വിജയ് കരൂരിൽ എത്തുക.
/filters:format(webp)/sathyam/media/media_files/2025/09/28/karoor-2025-09-28-18-37-40.jpg)
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പാർട്ടി നേരത്തെ പ്രഖ്യാപിച്ച 20 ലക്ഷം രൂപയും ഈ സന്ദർശന വേളയിൽ ധനസഹായമായി നൽകും
. പൊതുപ്രവർത്തനങ്ങളിലേക്ക് ടി.വി.കെ. കൂടുതൽ സജീവമായി ഇറങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ പ്രഖ്യാപനങ്ങളിലൂടെ പുറത്തുവരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us