/sathyam/media/media_files/2025/12/18/ak52mkdo_kgf_625x300_18_december_25-2025-12-18-21-35-43.webp)
ഹൈദരാബാദ്: കെജിഎഫിന്‍റെ സഹസംവിധായകന്‍ കീര്‍ത്തന്‍ നാദഗൗഡയുടെ മകന്‍ സോനാര്‍ഷ് നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. നാല് വയസായിരുന്നു. നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍ ആണ് വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.
തെലുങ്കിലും കന്നഡയിലും സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന കീർത്തൻ നാദഗൗഡയുടെ കുടുംബത്തിൽ സംഭവിച്ച ഈ ദുരന്തം തന്നെ അഗാധമായി ദുഃഖിപ്പിക്കുന്നു എന്ന് പവൻ കല്യാൺ കുറിച്ചു.
നാലര വയസ്സുകാരനായ സോണാർഷിന്‍റെ മരണവാർത്തയിൽ താൻ അതീവ ദുഃഖിതനാണെന്നും, ഈ ദുഃഖത്തെ അതിജീവിക്കാൻ ദമ്പതികൾക്ക് ശക്തി നൽകാൻ സർവശക്തനോട് പ്രാർഥിക്കുന്നു എന്നും അദ്ദേഹം അനുശോചിച്ചു.
പ്രശാന്ത് നീലിന്‍റെ കെജിഎഫ്, സലാർ എന്നിവയുടെ സെക്കൻഡ് യൂണിറ്റ് ഡയറക്ടർ, സഹസംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചതിലൂടെയാണ് കീർത്തൻ നാദഗൗഡ ശ്രദ്ധേയനായത്.
മൈത്രി മൂവി മേക്കേഴ്സും പ്രശാന്ത് നീലും ചേർന്ന് നിർമിക്കുന്ന ഒരു ഹൊറർ സിനിമയിലൂടെ തെലുങ്കിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയായിരുന്നു കീർത്തൻ. ഈ ചിത്രം കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്. അതിനിടെയാണ് മകന്‍റെ മരണം സംഭവിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us